ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ ജീവിതം തള്ളിനീക്കി ആദിവാസി കുടുംബം
text_fieldsപുൽപള്ളി: ഭവനനിർമാണ പദ്ധതികളിലൊന്നും ഇടംനേടാത്തതിനെ തുടർന്ന് ആദിവാസി കുടുംബം കഴിയുന്നത് ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ. ഇരുളം പണിയ കോളനിയിലെ ചീരയും കുടുംബവുമാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചുകെട്ടിയ ഷെഡ്ഡിൽ ദുരിതജീവിതം തള്ളിനീക്കുന്നത്.
ചീരയുടെ അമ്മയുടെ പേരിൽ വർഷങ്ങൾക്കുമുമ്പ് ഒരു വീട് ലഭിച്ചിരുന്നു. ആ വീട് ഏത് നിമിഷവും നിലംപൊത്താമെന്ന നിലയിലാണുള്ളത്.
ഇതിനുള്ളിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. വീട്ടിലെ താമസം സുരക്ഷിതമല്ലാതായതോടെയാണ് ചീരയും ഭർത്താവ് കുഞ്ഞപ്പനും വീടിനോട് ചേർന്ന് താൽക്കാലിക ഷെഡ്ഡുണ്ടാക്കി അതിലേക്ക് താമസം മാറ്റിയത്.
മഴ പെയ്താൽ വെള്ളമപ്പാടെ ഈ ഷെഡ്ഡിനകത്ത് എത്തും. ഈ തറയിൽ പായ് വിരിച്ചാണ് കുടുംബം കിടന്നുറങ്ങുന്നതും മറ്റും. വീടിനടുത്ത് താൽക്കാലികമായി ഉണ്ടാക്കിയ ശുചിമുറിയാണ് ഇവർക്കാശ്രയം. പഴയ വീടിനോട് ചേർന്നുള്ളത് ഉപയോഗശൂന്യമായ നിലയിലാണ്. ഇത്തരത്തിലുള്ള വേറെയും കുടുംബങ്ങൾ ഇവിടെയുള്ളതായി പ്രദേശവാസിയായ മോഹൻദാസ് പറഞ്ഞു. ആദിവാസി ക്ഷേമ പദ്ധതികൾക്കായി ചെലവഴിക്കുന്ന നാട്ടിലാണ് ഇത്തരത്തിൽ പല കുടുംബങ്ങളും ഭവനരഹിതരായി കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.