വൈത്തിരിയില്‍ നവംബർ 15 മുതല്‍ ട്രാഫിക് പരിഷ്കരണം
text_fieldsവൈത്തിരി: ടൗണില്‍ നവംബര്‍ 15 മുതല്‍ ട്രാഫിക് പരിഷ്കരണം. പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാ കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിലാണ് തീരുമാനം. പു തിയ പരിഷ്കരണങ്ങളിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ അവ പരിഹരിച്ചശേഷം ഡിസംബര ് ഒന്നു മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും. ബസ്സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോസ്റ്റാന്‍ഡ് ഉണക്കമീന്‍ കട മുതല്‍ കെ.പി. ഖാദര്‍ വഴി വരെ ക്രമീകരിച്ചിരിക്കുന്നു. ഓട്ടോറിക്ഷകള്‍ ഒന്നില്‍ കൂടുതല്‍ വരികളായി നിര്‍ത്തിയിടാന്‍ പാടില്ല. പഴയ പൊലീസ് സ്റ്റേഷനു സമീപമുള്ള ഓട്ടോസ്റ്റാൻറ് ഡെയ്ലി നീഡ്സ് സൂപ്പർമാർക്കറ്റ് മുതല്‍ അനില്‍ വളക്കട ബില്‍ഡിങ് വഴി വരെയും.
പകല്‍വീടിനു സമീപത്തെ ഓട്ടോസ്റ്റാൻഡ് തല്‍സ്ഥിതി തുടരാനും പഞ്ചായത്തിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡ് പഞ്ചായത്ത് കിണര്‍ മുതല്‍ പഞ്ചായത്ത് ഓഫിസ് വരെയും നാലുചക്ര ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് സി.പി.എം ഓഫിസിനു സമീപം പഞ്ചായത്ത് കിണര്‍ മുതല്‍ മുകളിലേക്കും ക്രമീകരിച്ചു. നാലുചക്ര ഓട്ടോകളുടെ പാര്‍ക്കിങ് റോഡിനഭിമുഖമായും ഓട്ടോകളുടെ എണ്ണം അഞ്ചായും നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോഓപറേറ്റിവ് ബാങ്കിന് എതിര്‍വശത്തായി ഗുഡ്സ് ഓട്ടോസ്റ്റാൻഡും തൽസ്ഥിതി തുടരും. പിക്കപ് ജീപ്പുകള്‍ പൊഴുതന റോഡില്‍ നിലവിലെ സ്ഥലത്തും ടാക്സിസ്റ്റാന്‍ഡ് ദീപ ബേക്കറിക്ക് എതിര്‍വശത്ത് നിലവിലുള്ള സ്ഥലത്തുമായിരിക്കും തുടരുക. ട്രാവലര്‍ വാഹനങ്ങള്‍ക്ക് കച്ചേരിപ്പാറ ഭാഗത്താണ് പാര്‍ക്കിങ്. പ്രൈവറ്റ് വാഹനങ്ങളുടെ പാര്‍ക്കിങ് പൊഴുതന ജങ്ഷനിൽനിന്ന് മുകളിലേക്ക് ഇരുവശങ്ങളിലുമുള്ള ടാക്സിസ്റ്റാൻഡുകളും ബസ്സ്റ്റാൻഡും നോ പാർക്കിങ് ഏരിയകൾ ഒഴിവാക്കി ഉപയോഗിക്കണം.
പൊഴുതനയില്നിന്നു വരുന്ന ബസുകള്‍ മാവേലിക്കു മുന്നിലും പൊഴുതന ഭാഗത്തേക്കു പോകുന്ന ബസുകള്‍ മസ്ജിദിനു സമീപവും നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. പൊഴുതന ജങ്ഷന് മുതല്‍ ഫാമിലി മെറ്റല്‍സ് വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. വൈത്തിരി ബസ്സ്റ്റാൻഡിനുള്ളില്‍ മറ്റു വാഹനങ്ങളുടെ പാര്‍ക്കിങ്ങും വൈത്തിരി ടൗണില്‍ വാഹനങ്ങളിലുള്ള കച്ചവടവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ടാക്സിസ്റ്റാൻഡുകള്ക്കു പിറകിലുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് മാര്ഗതടസ്സമില്ലാത്ത രീതിയില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ. കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവിധം കടകളിലെ സാധന സാമഗ്രികള്‍ ഫുട്പാത്തില്‍ ഇറക്കിവെക്കുന്നത് നിരോധിച്ചിട്ടുണ്ട്. ട്രാഫിക് പരിഷ്കാരവുമായി എല്ലാവരും സഹകരിക്കണമെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.