Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപോര്‍മുഖം തുറന്ന്...

പോര്‍മുഖം തുറന്ന് യുവജന നിരാഹാരസമരം തുടങ്ങി

text_fields
bookmark_border
പോര്‍മുഖം തുറന്ന് യുവജന  നിരാഹാരസമരം തുടങ്ങി
cancel
camera_alt?????.??????? 766 ?????????????????????? ??????????????????? ??????????? ??????????? ????????????? ???????? ????????? ??????????????????? ????????????????????

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ യാത്രാ നിരോധനത്തിനെതിരെ എന്‍.എച്ച് 766 ഗതാഗത സംര ക്ഷണ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമ രം ആരംഭിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെ ബത്തേരി കോട്ടക്കുന്നുനിന്നും പ്രകടനം ടൗണ്‍ ചുറ്റി സമര കേന്ദ്രമായ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ എത്തി. രാത്രിയാത്ര നിരോധനവും പാത പൂര്‍ണമായും അടയ്ക്കുന്നതിനെതിരെയും എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണെമന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. സര്‍വകക്ഷി നടത്തുന്ന സമരത്തെ ഗൗരവത്തോടെ കണ്ട് ജനാധിപത്യ സംവിധാനത്തിലൂടെ വിഷയം സുപ്രിംകോടതിയെ അറിയിക്കണം. സമരപ്രഖ്യാപനം എന്‍.എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് താളൂര്‍ നിര്‍വഹിച്ചു.

നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന പാതയില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നിെല്ലങ്കില്‍ അതിനുവേണ്ടി നടത്തുന്ന സമരത്തില്‍ അണിനിരന്ന് ജയിലില്‍ പോകുന്നതാണ് നല്ലത്. ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സുരേഷ് താളൂർ പറഞ്ഞു. കേരള-കര്‍ണാടക മുഖ്യമന്ത്രിതല ചര്‍ച്ചക്ക് നടപടികള്‍പുരോഗമിക്കുന്നുണ്ട്. വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പ്രതിഷേധ സമരം നടത്തുന്നതിനും ആക്ഷന്‍ കമ്മിറ്റി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. എൻ.എച്ച് 766 ഗതാഗത സംരക്ഷണ കര്‍മസമിതിയുടെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുവജന സംഘടനകള്‍ നിരാഹാരസമരം അനുഷ്ഠിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ബത്തേരി നഗരസഭ കൗണ്‍സിലറുമായ അഡ്വ. ആര്‍. രാജേഷ് കുമാര്‍, ഡി.വൈ.എഫ്‌.ഐ ജില്ല ജോ. സെക്രട്ടറി ലിജോ ജോണി, യുവമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം പ്രസിഡൻറ് സിനീഷ് വാകേരി, യുവജന കൂട്ടായ്മ കോഓഡിനേറ്റര്‍ സഫീര്‍ പഴേരി, യൂത്ത് ലീഗ് ബത്തേരി മുനിസിപ്പൽ പ്രസിഡൻറ് സി.കെ. മുസ്തഫ തുടങ്ങിയവരാണ് നിരാഹാരം ആരംഭിച്ചത്.

ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍. പൗലോസ്, കെ.ജെ. ദേവസ്യ, കെ.കെ. എബ്രഹാം, ടി.എല്‍. സാബു, പി.സി. മോഹനന്‍ മാസ്റ്റര്‍, പി.എം. ജോയി, വി. മുഹമ്മദ് ശരീഫ്, പ്രശാന്ത് മലവയല്‍, എം.എ. അസൈനാര്‍, അഡ്വ. ഗീവര്‍ഗീസ്, കെ. ശശാങ്കന്‍, സി.കെ. സഹദേവന്‍, ജോയി ഉള്ളിലാട്ട്, മുഹമ്മദ് ഷാഫി, സംഷാദ് മരക്കാര്‍, കെ.പി. മധു, എ.കെ. വിശ്വനാഥന്‍, ബേബി വര്‍ഗീസ്, ഷബീർ അഹമ്മദ്, അഥീന ഫ്രാന്‍സിസ്, അഡ്വ. കെ.ജി. സുധീഷ് തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ‍സംസാരിച്ചു. നിരവധി സംഘടനകളും, കൂട്ടായ്മകളും, സ്ഥാപനങ്ങളും വിദ്യാർഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. ഡോൺ ബോസ്കോ കോളജ്, ബത്തേരി ലുലു ഗ്രൂപ്, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ, അമ്പലവയൽ ടൗൺ ടീം വാട്സ്ആപ് കൂട്ടായ്മ തുടങ്ങി നിരവധി സംഘടനകളും സ്ഥാപനങ്ങളും െഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തി. ടൗണിലെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടി പ്രകടനമായാണ് ഇവര്‍ സമരപ്പന്തലിലെത്തിയത്. കെ.എസ്.യു ബത്തേരി ബ്ലോക്ക് കമ്മിറ്റി, എം.എസ്.എഫ് മീനങ്ങാടി പോളിടെക്നിക് യുനിറ്റ് കമ്മിറ്റി എന്നിവർ സമരക്കാർക്ക് ഹാരാർപ്പണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story