Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൊഴുതനയിലെ...

പൊഴുതനയിലെ പുരാതന കല്ലറ കാടുകയറി നശിക്കുന്നു

text_fields
bookmark_border
പൊഴുതനയിലെ പുരാതന കല്ലറ  കാടുകയറി നശിക്കുന്നു
cancel
camera_alt?????????? ??????????????? ??????????????????? ??????????? ???????

പൊഴുതന: ജില്ലയിൽ പുരാതന കാലത്തെ ചരിത്രശേഷിപ്പായി നിലകെള്ളുന്ന ബ്രിട്ടീഷ് സ്വദേ ശികളുടെ ശവകുടീരവും ഇവർ താമസിച്ച ബംഗ്ലാവിെൻറ അവശിഷ്ടങ്ങളും സംരക്ഷണമില്ലാതെ ക ാടുകയറി നശിക്കുന്നു. പൊഴുതന പഞ്ചായത്തിലെ സ്വകാര്യ എസ്റ്റേറ്റിലാണ് ഒന്നര നൂറ്റാ ണ്ടിലധികം പഴക്കമുള്ള ശവക്കല്ലറയുള്ളത്. വയനാട്ടിലെ പുരാതന കാല കോഫി പ്ലാൻറർമാരായിരുന്ന ബാർണസ് കുടുംബത്തിേൻറതാണ് ശവകുടീരങ്ങൾ. പീവീസ് ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള കുറിച്യർമല എസ്റ്റേറ്റിലെ കാർഗിൽ പ്രദേശത്താണ് കല്ലറയുള്ളത്.

കല്ലറക്കു മുകളിൽ സ്ഥാപിച്ച മാർബിൾ ഫലകത്തിൽ ഇവരുടെ പേരുകളും മരിച്ച വർഷവും ആലേഖനം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട് സ്വദേശി ആർച്ചർ ക്ലിൻറൺ ബർണസിെൻറ ഭാര്യ ജെയിൻ ബർണസ്, മകൾ എലനർ ബർണസ് എന്നിവരുടേതാണ് ഒറ്റ കല്ലറയായി സ്ഥിതി ചെയ്യുന്നത്. 1866 ജൂണിലാണ് ഇവർ മരിച്ചതെന്ന് കല്ലറയിൽ രേഖപ്പെടുത്തിട്ടുണ്ട്. എലനർ ജൂൺ 11നും ജെയിൻ 15നും മരിച്ചതായാണ് ഇതിൽ പറയുന്നത്. 1854 ഫെബ്രുവരിയിൽ ജെയിനിനെ വിവാഹം ചെയ്തശേഷമാണ് ആർച്ചർ ക്ലിൻറൺ ബാർണസ് വയനാട്ടിലെത്തിയത്. 1970കളിൽ എസ്റ്റേറ്റിൽ കാപ്പിച്ചെടികൾ വെക്കുന്നതിനായി കുഴികൾ എടുക്കുന്നതിനിടെയാണ് തൊഴിലാളികൾ കല്ലറ കണ്ടത്.

അന്നത്തെ എസ്റ്റേറ്റ് ജനറൽ മനേജർ മുൻകൈ എടുത്ത് കല്ലറക്ക് ചുറ്റും വേലി കെട്ടി സംരക്ഷിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ ആരുടെയും ശ്രദ്ധപതിയാതെ കാടുകയറി കല്ലറ നാശത്തിെൻറ വക്കിലായി. ആനയുടെയും മറ്റും ആക്രമണത്തിൽ വേലിയും കല്ലറയുടെ ഒരു ഭാഗവും തകർന്നിട്ടുണ്ട്. 1990കളിൽ പീവീസ് ഗ്രൂപ് ഏറ്റെടുക്കും മുമ്പ് കോട്ടയം സ്വദേശികളുടെ ഉടമസ്ഥതയിലായിരുന്നു ഈ എസ്റ്റേറ്റ്. കല്ലറക്കു സമീപം ബർണസ് കുടുംബം താമസിച്ച ബംഗ്ലാവിെൻറ തറയുടെ അവശിഷ്ടങ്ങളും മറ്റും അവശേഷിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽനിന്ന് മുമ്പ് മൺപാത്രങ്ങളും കളിമൺ ഉപകരണങ്ങളും ലഭിച്ചിരുന്നുവെന്ന് പഴമക്കാർ പറയുന്നു. കല്ലറ സംരക്ഷിക്കാൻ പുരാവസ്തു വകുപ്പ് മുൻകൈയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story