റെക്കോഡിലേക്ക് വിധിയെഴുത്ത്; 80.26 %
text_fieldsവയനാട് പാർലമെൻറ് മണ്ഡലത്തിൽ സംസ്ഥാനത്തെ ഉയർന്ന രണ്ടാമത്തെ പോളിങ് •ജില്ലയിലെ മൂന്നു മ ണ്ഡലങ്ങളിലും 80 ശതമാനത്തിനുമുകളിൽ
കൽപറ്റ: വമ്പൻ സ്ഥാനാർഥിയുടെ പകിട്ടുമായി യു.ഡി.എ ഫും ചിട്ടയായ പ്രവർത്തനങ്ങളും പ്രചാരണ മികവുമായി എൽ.ഡി.എഫും കൊമ്പുകോർത്ത വയനാട ് പാർലമെൻറ് മണ്ഡലത്തിൽ റെക്കോഡ് പോളിങ്. ജില്ലയിൽ പലയിടത്തും തകർത്തുപെയ്ത മ ഴയും ആഞ്ഞുവീശിയ കാറ്റുമൊന്നും വകവെക്കാതെ വോട്ടർമാർ കൂട്ടമായി േപാളിങ് ബൂത്തിലെ ത്തി. രാത്രി 11 മണിയോടെ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുകൾപ്രകാരം 80.26 ശതമാ നമാണ് പോളിങ്. പലയിടത്തും രാത്രിയിലും വോട്ടുചെയ്യാൻ ആളുകൾ ക്യൂവിൽ അവശേഷിക്കുന് നതിനാൽ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കും. കഴിഞ്ഞ തവണത്തെ 73.2 ശതമാനത്തെ കവച്ചുവെ ച്ച തകർപ്പൻ പോളിങ്ങാണ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ വയനാടിെൻറ ഏറ്റവും മികച്ചതാ യി മാറിയത്. 2009ൽ എം.ഐ. ഷാനവാസ് റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ 74.71 ശതമാനമായിരുന്നു വയനാട് മണ്ഡലത്തിലെ പോളിങ്. വയനാട്ടിൽ ന്യൂനപക്ഷ, കുടിയേറ്റ മേഖലകളിലും ആദിവാസി വിഭാഗക്കാർക്ക് മുൻതൂക്കമുള്ള പ്രദേശങ്ങളിലുമടക്കം കനത്ത പോളിങ്ങാണ് നടന്നത്.
പ്രതീക്ഷയോടെ ഇരുമുന്നണികളും
വർധിച്ച വോട്ടുകണക്കുകളിൽ വിജയപ്രതീക്ഷകൾ കൊരുത്തെടുക്കുകയാണ് മുന്നണികൾ. കൂടിയ വോട്ടിങ് ശതമാനം രാഹുലിെൻറ സ്ഥാനാർഥിത്വം സൃഷ്ടിച്ച ആവേശത്തിെൻറ ഫലമാണെന്നും സ്ത്രീ വോട്ടർമാരും ന്യൂജെൻ വോട്ടർമാരും ആവേശത്തോടെ പോളിങ് ബൂത്തുകളിലേക്കെത്തിയത് കോൺഗ്രസ് അധ്യക്ഷന്‍ വമ്പൻ ഭൂരിപക്ഷം ലഭിക്കുമെന്നതിെൻറ സൂചനയാണെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. എന്നാൽ, ചിട്ടയായ തങ്ങളുടെ പ്രവർത്തനത്തിെൻറ ഫലമായി മുന്നണിക്കനുകൂലമായ വോട്ടുകൾ പരമാവധി പോൾ ചെയ്യെപ്പട്ടിട്ടുണ്ടെന്നും ഞെട്ടിക്കുന്ന വിജയം സ്വന്തമാകുമെന്നും ഇടതുമുന്നണിയും ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് വൻ ലീഡ് പ്രതീക്ഷിക്കുന്ന മലപ്പുറത്തെ മണ്ഡലങ്ങളിൽ പോളിങ്ങിൽ വയനാട്ടിലെ മണ്ഡലങ്ങളെ അപേക്ഷിച്ച് കുറവുവന്നത് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുേമ്പാൾ മണ്ഡലത്തിലുടനീളം രാഹുൽ തരംഗമാണെന്നും കൂടിയ പോളിങ് വൻ ഭൂരിപക്ഷത്തിലേക്കുള്ള സൂചനയാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
കരുത്തുകാട്ടി വയനാട് ജില്ല
മണ്ഡലത്തിൽ ഏറ്റവും മികച്ച പോളിങ് നടന്നത് വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലാണ്. രാത്രി ഒമ്പതു മണി വരെയുള്ള കണക്കുകൾപ്രകാരം 81.77 ശതമാനവുമായി സുൽത്താൻ ബേത്തരി നിയോജക മണ്ഡലമാണ് ഒന്നാം സ്ഥാനത്തുള്ളത്. മാനന്തവാടി നിയോജക മണ്ഡലത്തിൽ 81.54ഉം കൽപറ്റയിൽ 80.71ഉം ശതമാനം വോട്ടുകൾ പോൾ ചെയ്തു. തിരുവമ്പാടിയിൽ 80.68ഉം ഏറനാട് 80.90ഉം ശതമാനമാണ് പോളിങ്. നിലമ്പൂരിൽ 77.50ഉം വണ്ടൂരിൽ 77.42ഉം ശതമാനം വോട്ടുകൾ പോൾചെയ്തു. മൊത്തം 10,86,324 വോട്ടുകളാണ് മണ്ഡലത്തിൽ പോൾ ചെയ്തത്. 2014ൽ മാനന്തവാടി (72.13 ശതമാനം), ബത്തേരി (71.32), കൽപറ്റ (72.53), തിരുവമ്പാടി (75.33), ഏറനാട് (78.08), നിലമ്പൂർ (72.83), വണ്ടൂർ (72.30) എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.
വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 5,94,177 പേര് ജില്ലയില്‍നിന്നും 7,63,642 പേര് തിരുവമ്പാടി, വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയോജക മണ്ഡലത്തില്‍നിന്നുമാണ്. 20 സ്ഥാനാർഥികളാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. ആകെ 1311 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. ഏറ്റവും കൂടുതല്‍ ബത്തേരി നിയോജക മണ്ഡലത്തിലായിരുന്നു. 215 എണ്ണമാണ് ഇവിടെ തയാറാക്കിയത്.
ബത്തേരി പൊരുതിക്കയറിയത് ഒന്നാം സ്ഥാനത്തേക്ക്
സുൽത്താൻ ബത്തേരി: കഴിഞ്ഞ തവണ പോളിങ്ങിൽ ഏറ്റവും പിന്നിലായിരുന്ന ബത്തേരി ഇക്കുറി വോട്ടുകൾ ബൂത്തുകളിലെത്തിച്ച് പൊരുതിക്കയറിയത് ഒന്നാം സ്ഥാനത്തേക്ക്. 2014ൽ 71.321 ശതമാനമായിരുന്ന ബത്തേരി ഇക്കുറി 81.77 ശതമാനവുമായാണ് മികവുകാട്ടിയത്. കുടിയേറ്റ, ആദിവാസി മേഖലകളിൽ ഉൾപ്പെടെ മികച്ച പോളിങ്ങുമായാണ് നിയോജക മണ്ഡലം ഒന്നാമതെത്തിയത്. വനമേഖലകളിലെ ആദിവാസി വോട്ടർമാർ ഉൾപ്പെടെ കൂട്ടത്തോടെ ബൂത്തിലെത്തി.
മാനന്തവാടി: ലോക്സഭ തെരഞ്ഞെടുപ്പിൽ മാനന്തവാടി നിയമസഭ മണ്ഡലത്തിൽ 2014ൽ 72.13 ശതമാനം പേർ മാത്രമാണ് രേഖപ്പെടുത്തിയത്. 92,910 പുരുഷന്മാരും 93,487 സ്ത്രീകളും ഉൾപ്പെടെ 1,86,397 വോട്ടർമാരാണ് മാനന്തവാടിയിലുള്ളത്. 173 ബൂത്തുകളിൽ 39 ബൂത്തുകൾ പ്രശ്നബാധിതവും 16 എണ്ണം മാതൃക വോട്ടെടുപ്പുകേന്ദ്രങ്ങളുമാണ്. 12 വെബ് കാമറകളും സ്ഥാപിച്ചിരുന്നു.
പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ പാക്കത്തും ചേകാടിയിലുമുള്ള പോളിങ് സ്റ്റേഷനുകൾക്കുമുന്നിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പായി വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. പാക്കം, ചേകാടി എന്നിവിടങ്ങളിലെ മൂന്നു ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിരുന്നു. മാവോവാദി ഭീഷണിയും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഈ പോളിങ് സ്റ്റേഷനുകൾ കനത്ത സുരക്ഷാവലയത്തിലായിരുന്നു. സമാധാനപരമായിട്ടായിരുന്നു പോളിങ്. എക്കാലവും യു.ഡി.എഫിനെ പിന്തുണക്കുന്ന മുള്ളൻകൊല്ലി. പഞ്ചായത്തിൽ പല ബൂത്തുകളിലും 80 ശതമാനത്തിലേറെ പോളിങ് ഉണ്ടായി. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് കുടിയേറ്റ മേഖലയിൽ ഇത്രയേറെ പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.