ദുരിതം പെയ്യുന്നു, ഈ ഒറ്റമുറി വീട്ടിൽ
text_fieldsമേപ്പാടി: ഒറ്റമുറി വീട്ടിലെ ജീവിത പ്രാരബ്ധങ്ങൾക്കു മുന്നിൽ പൊരുതിയെങ്കിലും തകർ ന്നിരിക്കുകയാണ് ഈ കുടുംബം. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ജയ്ഹിന്ദ് കോളനി യിലെ രോഗിയായ വൃദ്ധയും മകളും രണ്ടര വയസ്സുള്ള മകളുടെ കുട്ടിയുമാണ് സമൂഹ മനസ്സാക്ഷിക ്കു മുന്നിൽ ചോദ്യചിഹ്നമാകുന്നത്. ശരീരാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലക്കുന്ന രോഗം ബാധിച്ച് വലതു പാദം മുറിച്ചുമാറ്റിയ മാമ്പുള്ളിൽ മേരിയും (47) മകൾ ബിൻസിയും (മിനി -23) അവരുടെ മകനുമാണ് മൂന്ന് സെൻറിൽ ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന ഒറ്റമുറി വീടിനുള്ളിൽ അനാഥാവസ്ഥയിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്.
നാലു വർഷമായി മേരി രോഗബാധിതയാണ്. രണ്ടു വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി വലതു പാദം മുറിച്ചുനീക്കി. തുടർച്ചയായി മരുന്ന് കഴിക്കേണ്ടതാണെങ്കിലും അതിനും മാർഗമില്ല. രോഗിയായ അമ്മയെ ഇരുട്ടുമുറിയിൽ തനിച്ചാക്കി കൂലിപ്പണിക്കു പോലും പോകാൻ കഴിയാത്ത ഗതികേടിലാണ് മകൾ മിനി. ആരുടെയും സഹായങ്ങളൊന്നും ലഭിക്കാതെ നരകയാതന അനുഭവിക്കുകയാണ് കുടുംബം. ഭർത്താവും മിനിയെ ഉപേക്ഷിച്ചുപോയി. 30 വർഷം മുമ്പ് 22,000 രൂപ ചെലവിൽ ഉണ്ടാക്കിയ വീട് ജീർണാവസ്ഥയിലാണ്.
ഇവർ ആശുപത്രിയിലായിരുന്ന ഘട്ടത്തിൽ വീടിെൻറ വാതിലുകൾ ആരോ പൊളിച്ചുകൊണ്ടുപോയി. റേഷൻ കാർഡ്, ആധാർ, വോട്ടർ കാർഡ് എന്നിവയൊക്കെ മോഷ്ടിക്കപ്പെട്ടു. റേഷൻ സാധനങ്ങൾ പോലും നിഷേധിക്കപ്പെട്ട അവസ്ഥയിലാണിവർ. കക്കൂസോ മൂത്രപ്പുരയോ ഇവർക്കില്ല. വീടിനു സമീപത്തായി മലമൂത്ര വിസർജനം നടത്തുന്നതിനാൽ വീടും പരിസരവും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ഒരു സർക്കാർ സഹായവും ഇവരെ തേടിയെത്തിയില്ല, സഹായത്തിനായി ആരും മുന്നോട്ടും വന്നില്ല. ആശാ വർക്കർ കൂടിയായ വാർഡ് മെംബർ ഇവരുടെ അയൽവാസിയായിട്ടും ഒരു സഹായത്തിനും എത്തിയിട്ടില്ല എന്നും ആക്ഷേപമുയരുന്നുണ്ട്. ബന്ധുക്കളാരും സഹായത്തിനില്ല. വാതിൽ പോലുമില്ലാത്ത വീട്ടിൽ ഇരുട്ടുമുറിയിൽ രോഗവും പട്ടിണിയും ദുരിതങ്ങളുമായി കഴിയുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.