Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 6:37 AM GMT Updated On
date_range 8 March 2019 6:37 AM GMTഇരുളത്ത് കുടിവെള്ളത്തിന് നെട്ടോട്ടം
text_fieldsbookmark_border
പുൽപള്ളി: ഇരുളം കൈയേറ്റ ഭൂമിയിൽ കഴിയുന്ന കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ട മോടുന്നു. റോഡരികിലൂടെ കടന്നുപോകുന്ന ജലനിധി പദ്ധതിയുടെ പൊട്ടിയ പൈപ്പിൽനിന്നു ഇറ്റിറ്റുവീഴുന്ന വെള്ളമാണ് ഇപ്പോൾ കുടുംബങ്ങൾക്ക് ആശ്രയം. നൂറിലേറെ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. വനത്തിനുള്ളിലെ നീരുറവയിൽനിന്നുള്ള വെള്ളമാണ് ഇത്രയും കാലം ഉപയോഗിച്ചുവന്നത്. വേനലായതോടെ നീരുറവ വറ്റി പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. ഇതോടെയാണ് പുൽപള്ളി-ബത്തേരി റോഡിൽ ഇരുളം ഇറക്കത്തിൽ പൊട്ടിയ പൈപ്പിനെ കുടിവെള്ളത്തിനായി ആശ്രയിച്ചത്. നേരത്തേ പൊട്ടിയ പൈപ്പ് അടച്ചിരുന്നതാണ്. എന്നാൽ, വീണ്ടും ചെറിയരീതിയിൽ പൈപ്പിൽ ചോർച്ചയുണ്ടായി. ഇതിലൂടെ പുറത്തേക്ക് വരുന്ന വെള്ളമാണ് കുടുംബങ്ങൾ എടുക്കുന്നത്. ഈ വെള്ളം എടുക്കരുതെന്ന് ജലനിധി നടത്തിപ്പുകാർ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വഴികളും അടഞ്ഞതിനാൽ കുടുംബങ്ങൾക്ക് ഇത് മാത്രമാണ് ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story