Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2019 5:14 AM GMT Updated On
date_range 16 Feb 2019 5:15 AM GMTവീരമൃത്യു വരിച്ച ‘സ്നേഹവസന്തം’
text_fieldsbookmark_border
വൈത്തിരി: കശ്മീർ ഭീകരാക്രമണത്തിൽ മരിച്ചവരിൽ പൂക്കോട് വാസുദേവെൻറ മകൻ വസന്തകു മാറും ഉൾപെട്ടിട്ടുണ്ടെന്ന വാർത്തയെത്തുന്നത് വ്യാഴാഴ്ച രാത്രി പത്തര മണിക്കാണ്. ലക്ക ിടി, വൈത്തിരി, തളിപ്പുഴ, പൂക്കോട് മേഖലകളിലെ ആളുകൾ ആ വാർത്തയുടെ സ്ഥിരീകരണത്തിനാ യി പലയിടത്തേക്കും വിളിക്കുകയായിരുന്നു പിന്നെ. ഒടുവിൽ, അത് തങ്ങളുടെ സ്വന്തം നാട്ടുകാരനായ വസന്തകുമാർ (36) തന്നെയെന്ന് സ്ഥിരീകരിച്ചത് ഞെട്ടലോടെയാണ് പ്രദേശം ഉൾക്കൊണ്ടത്.
പിന്നീട് വസന്തകുമാറിെൻറ വീരമൃത്യുവായിരുന്നു എങ്ങും ചർച്ച. നേരം പുലരുമ്പോൾ എങ്ങും കണ്ടത് നാടുമുഴുവൻ വസന്തകുമാറിന് പ്രണാമമർപ്പിച്ചുള്ള പോസ്റ്ററുകളും ഫ്ലക്സുകളും. നേരംവെളുത്തതോടെ പ്രദേശവാസികൾ പൂക്കോട് സുഗന്ധഗിരി വാഴക്കണ്ടിയിൽ വീട്ടിലേക്കൊഴുകി. വസന്തകുമാറും അച്ഛൻ പരേതനായ വാസുദേവനും പൂക്കോട്, തളിപ്പുഴ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജനങ്ങൾക്കിടയിൽ സദാ പുഞ്ചിരിയുമായി കുശലമന്വേഷിച്ചു നടക്കുന്നവർ. ഒമ്പതുമാസം മുമ്പ് മരിച്ച വാസുവിെൻറ മരണശേഷം മൂന്നുപ്രാവശ്യമാണ് വസന്തകുമാർ നാട്ടിലെത്തുന്നത്. ഹവിൽദാരായി പ്രമോഷൻ ലഭിച്ചതിനാൽ 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ വസന്തകുമാർ ഈ മാസം ഒമ്പതിനാണ് തിരിച്ചുപോയത്. തിരിച്ചു ചെല്ലുമ്പോൾ നേരെ കശ്മീരിലേക്കുള്ള ബറ്റാലിയനിലേക്കാണ് പോയത്.
ജില്ല കലക്ടർ അവധിയിലായതിനാൽ ചുമതലയുള്ള എ.ഡി.എം അജീഷ് രാവിലെതന്നെ ഉയർന്ന ഉദ്യോഗസ്ഥരോടൊപ്പം പൂക്കോട് എത്തിയിരുന്നു.
പ്രിയതമെൻറ വേർപാട് താങ്ങാനാവാതെ ശയ്യാവലംബിയായ ഭാര്യ ഷീനയെ ആശ്വസിപ്പിക്കാനുള്ള ബന്ധക്കാരുടെയും സ്വന്തക്കാരുടെയും ശ്രമം വൃഥാവിലാവുകയാണ്. വസന്തകുമാറിെൻറ മക്കളായ അനാമികയും അമർദീപും വീട്ടിലെത്തുന്നവരുടെ നൊമ്പരമായി മാറി. അനാമിക ചാരിറ്റി സെൻറ് ക്ലാരറ്റ് സ്കൂളിൽ മൂന്നിലും അമർദീപ് യു.കെ.ജിയിലുമാണ് പഠിക്കുന്നത്. ഇൗയിടെയാണ് ഷീനക്ക് പൂക്കോട് വെറ്ററിനറി കോളജിൽ താൽക്കാലിക ജോലി ലഭിച്ചത്.
മുള്ളുവകുറുമർ വിഭാഗത്തിൽപെട്ട വാസുദേവൻ ഏറെ കാലം പൂക്കോട് ഊരുമൂപ്പനായിരുന്നു. പൂക്കോട് ഡയറി ഫാമിൽ ജോലിയുണ്ടായിരുന്ന വാസു, ഫാം പൂട്ടി വെറ്ററിനറി കോളജാക്കിയതോടെ തങ്ങൾക്കുലഭിച്ച അഞ്ചേക്കർ ഭൂമിയിൽ പൂക്കോട് മേഖലയിൽ (സുഗന്ധഗിരിയുടെ പടിഞ്ഞാറു ഭാഗം) വീടുവെച്ച് താമസം മാറിയിരുന്നു. ഇതിനിടയിലാണ് പ്ലസ് ടു കഴിഞ്ഞ വസന്തകുമാർ സി.ആർ.പി.എഫിൽ ചേരുന്നത്. സൗമ്യനായ വസന്തകുമാർ മിക്കവാറും ആഴ്ചയിലൊരിക്കലെങ്കിലും വിളിക്കാറുണ്ടായിരുന്നു എന്ന് ഉറ്റസുഹൃത്തും വൈത്തിരിയിലെ ഓട്ടോഡ്രൈവറുമായ പ്രജീഷ് പറയുന്നു. മൂന്നാഴ്ച മുമ്പ് 10ദിവസത്തെ ലീവിന് പുറപ്പെടുമ്പോൾ ആദ്യം െഫ്ലെറ്റിൽ വരാനായിരുന്നു ഒരുങ്ങിയത്. ലഗേജ് കൂടുതലായതു കൊണ്ട് യാത്ര ട്രെയിനിലാക്കുകയായിരുന്നു എന്ന് വസന്തൻ പറഞ്ഞിരുന്നു. തിരിച്ചുപോകുമ്പോൾ എയർപോർട്ടിൽവെച്ചും പിന്നീട് ശ്രീനഗറിലേക്ക് യാത്ര പുറപ്പെടുമ്പോഴും തന്നെ വിളിച്ചിരുന്നു എന്ന് പ്രജീഷ് പറഞ്ഞു. പ്രമോഷനോടുകൂടിയാണ് കശ്മീരിൽ ജോലിക്കു കയറുന്നതെന്നും ഒരുമാസംകൊണ്ടുതന്നെ ലീവിനെത്തുമെന്നും അറിയിച്ചിരുന്നു.
നല്ലൊരു ഫുട്ബാൾ കളിക്കാരനായിരുന്ന വസന്തകുമാർ മികച്ച ഫോർവേഡായിരുന്നുവെന്ന് പാർക്ക് റിസോർട്ട് ജീവനക്കാരൻ സന്തോഷ് പറയുന്നു. ആകർഷണീയമായ പെരുമാറ്റംകൊണ്ട് അവെൻറയടുത്തെത്തിയാൽ തിരിച്ചുപോരാൻ തോന്നില്ലെന്ന് സന്തോഷ് പറയുന്നു. ലീവിനു വന്നാൽ അവൻ മുഴുവൻ ദിവസവും തളിപ്പുഴ ടൗണിലുണ്ടാകും. ഇപ്പോഴും അവന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് മനസ്സ് പറയുന്നത്- തളിപ്പുഴയിലെ മിനിമാർട്ട് ഉടമയായ റൈഹാനത്ത് പറഞ്ഞു.
ആദ്യമായാണ് വൈത്തിരി പഞ്ചായത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷിയുണ്ടാകുന്നതെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി പറഞ്ഞു. ജനങ്ങളെല്ലാം പൂർണമായും അതുൾക്കൊണ്ടിരിക്കുന്നു. രാജ്യശത്രുക്കളുടെ ആക്രമണത്തിനിരയായി വീരമൃത്യുവരിച്ച വസന്തകുമാർ ഒരു ദേശത്തിെൻറയോ ഭാഗത്തിെൻറയോ അല്ല, മൊത്തം ഇന്ത്യൻ ജനതയുടെ അഭിമാനമായാണുയർന്നിരിക്കുന്നത്.
പിന്നീട് വസന്തകുമാറിെൻറ വീരമൃത്യുവായിരുന്നു എങ്ങും ചർച്ച. നേരം പുലരുമ്പോൾ എങ്ങും കണ്ടത് നാടുമുഴുവൻ വസന്തകുമാറിന് പ്രണാമമർപ്പിച്ചുള്ള പോസ്റ്ററുകളും ഫ്ലക്സുകളും. നേരംവെളുത്തതോടെ പ്രദേശവാസികൾ പൂക്കോട് സുഗന്ധഗിരി വാഴക്കണ്ടിയിൽ വീട്ടിലേക്കൊഴുകി. വസന്തകുമാറും അച്ഛൻ പരേതനായ വാസുദേവനും പൂക്കോട്, തളിപ്പുഴ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജനങ്ങൾക്കിടയിൽ സദാ പുഞ്ചിരിയുമായി കുശലമന്വേഷിച്ചു നടക്കുന്നവർ. ഒമ്പതുമാസം മുമ്പ് മരിച്ച വാസുവിെൻറ മരണശേഷം മൂന്നുപ്രാവശ്യമാണ് വസന്തകുമാർ നാട്ടിലെത്തുന്നത്. ഹവിൽദാരായി പ്രമോഷൻ ലഭിച്ചതിനാൽ 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ വസന്തകുമാർ ഈ മാസം ഒമ്പതിനാണ് തിരിച്ചുപോയത്. തിരിച്ചു ചെല്ലുമ്പോൾ നേരെ കശ്മീരിലേക്കുള്ള ബറ്റാലിയനിലേക്കാണ് പോയത്.
ജില്ല കലക്ടർ അവധിയിലായതിനാൽ ചുമതലയുള്ള എ.ഡി.എം അജീഷ് രാവിലെതന്നെ ഉയർന്ന ഉദ്യോഗസ്ഥരോടൊപ്പം പൂക്കോട് എത്തിയിരുന്നു.
പ്രിയതമെൻറ വേർപാട് താങ്ങാനാവാതെ ശയ്യാവലംബിയായ ഭാര്യ ഷീനയെ ആശ്വസിപ്പിക്കാനുള്ള ബന്ധക്കാരുടെയും സ്വന്തക്കാരുടെയും ശ്രമം വൃഥാവിലാവുകയാണ്. വസന്തകുമാറിെൻറ മക്കളായ അനാമികയും അമർദീപും വീട്ടിലെത്തുന്നവരുടെ നൊമ്പരമായി മാറി. അനാമിക ചാരിറ്റി സെൻറ് ക്ലാരറ്റ് സ്കൂളിൽ മൂന്നിലും അമർദീപ് യു.കെ.ജിയിലുമാണ് പഠിക്കുന്നത്. ഇൗയിടെയാണ് ഷീനക്ക് പൂക്കോട് വെറ്ററിനറി കോളജിൽ താൽക്കാലിക ജോലി ലഭിച്ചത്.
മുള്ളുവകുറുമർ വിഭാഗത്തിൽപെട്ട വാസുദേവൻ ഏറെ കാലം പൂക്കോട് ഊരുമൂപ്പനായിരുന്നു. പൂക്കോട് ഡയറി ഫാമിൽ ജോലിയുണ്ടായിരുന്ന വാസു, ഫാം പൂട്ടി വെറ്ററിനറി കോളജാക്കിയതോടെ തങ്ങൾക്കുലഭിച്ച അഞ്ചേക്കർ ഭൂമിയിൽ പൂക്കോട് മേഖലയിൽ (സുഗന്ധഗിരിയുടെ പടിഞ്ഞാറു ഭാഗം) വീടുവെച്ച് താമസം മാറിയിരുന്നു. ഇതിനിടയിലാണ് പ്ലസ് ടു കഴിഞ്ഞ വസന്തകുമാർ സി.ആർ.പി.എഫിൽ ചേരുന്നത്. സൗമ്യനായ വസന്തകുമാർ മിക്കവാറും ആഴ്ചയിലൊരിക്കലെങ്കിലും വിളിക്കാറുണ്ടായിരുന്നു എന്ന് ഉറ്റസുഹൃത്തും വൈത്തിരിയിലെ ഓട്ടോഡ്രൈവറുമായ പ്രജീഷ് പറയുന്നു. മൂന്നാഴ്ച മുമ്പ് 10ദിവസത്തെ ലീവിന് പുറപ്പെടുമ്പോൾ ആദ്യം െഫ്ലെറ്റിൽ വരാനായിരുന്നു ഒരുങ്ങിയത്. ലഗേജ് കൂടുതലായതു കൊണ്ട് യാത്ര ട്രെയിനിലാക്കുകയായിരുന്നു എന്ന് വസന്തൻ പറഞ്ഞിരുന്നു. തിരിച്ചുപോകുമ്പോൾ എയർപോർട്ടിൽവെച്ചും പിന്നീട് ശ്രീനഗറിലേക്ക് യാത്ര പുറപ്പെടുമ്പോഴും തന്നെ വിളിച്ചിരുന്നു എന്ന് പ്രജീഷ് പറഞ്ഞു. പ്രമോഷനോടുകൂടിയാണ് കശ്മീരിൽ ജോലിക്കു കയറുന്നതെന്നും ഒരുമാസംകൊണ്ടുതന്നെ ലീവിനെത്തുമെന്നും അറിയിച്ചിരുന്നു.
നല്ലൊരു ഫുട്ബാൾ കളിക്കാരനായിരുന്ന വസന്തകുമാർ മികച്ച ഫോർവേഡായിരുന്നുവെന്ന് പാർക്ക് റിസോർട്ട് ജീവനക്കാരൻ സന്തോഷ് പറയുന്നു. ആകർഷണീയമായ പെരുമാറ്റംകൊണ്ട് അവെൻറയടുത്തെത്തിയാൽ തിരിച്ചുപോരാൻ തോന്നില്ലെന്ന് സന്തോഷ് പറയുന്നു. ലീവിനു വന്നാൽ അവൻ മുഴുവൻ ദിവസവും തളിപ്പുഴ ടൗണിലുണ്ടാകും. ഇപ്പോഴും അവന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് മനസ്സ് പറയുന്നത്- തളിപ്പുഴയിലെ മിനിമാർട്ട് ഉടമയായ റൈഹാനത്ത് പറഞ്ഞു.
ആദ്യമായാണ് വൈത്തിരി പഞ്ചായത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷിയുണ്ടാകുന്നതെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി പറഞ്ഞു. ജനങ്ങളെല്ലാം പൂർണമായും അതുൾക്കൊണ്ടിരിക്കുന്നു. രാജ്യശത്രുക്കളുടെ ആക്രമണത്തിനിരയായി വീരമൃത്യുവരിച്ച വസന്തകുമാർ ഒരു ദേശത്തിെൻറയോ ഭാഗത്തിെൻറയോ അല്ല, മൊത്തം ഇന്ത്യൻ ജനതയുടെ അഭിമാനമായാണുയർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story