Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 5:44 AM GMT Updated On
date_range 9 July 2018 5:44 AM GMTടൗണിലേക്കുള്ളവരവ് അമ്മയുടെയും മകളുടെയും അന്ത്യയാത്രയായി
text_fieldsbookmark_border
ടൗണിലേക്കുള്ളവരവ് അമ്മയുടെയും മകളുടെയും അന്ത്യയാത്രയായി ഗൂഡല്ലൂർ: സഹകരണ ബാങ്കിൽ പോയശേഷം ടൗണിൽനിന്നു സാധനങ്ങൾ വാങ്ങാനായി പുറപ്പെട്ട അമ്മയുടെയും മകളുടെയും യാത്ര അന്ത്യയാത്രയായി. വയനാടിനോട് അതിർത്തി പങ്കിടുന്ന അയ്യൻകൊല്ലിക്കടുത്ത് വെള്ളിമാട് ഗവ. ഹയർസെക്കൻഡറിക്കടുത്താണ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരംവീണ് രണ്ടു സ്ത്രീകൾ തൽക്ഷണം മരിച്ചത്. ശനിയാവ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. മഴയും കാറ്റുമുള്ള സമയത്താണ് മാങ്കോടിൽനിന്ന് അയ്യൻകൊല്ലിയിലേക്ക് വരുകയായിരുന്ന ഓട്ടോയിൽ മുരുക്കംപാടിയിലെ ഇരുളപ്പെൻറ ഭാര്യ മൂക്കായി (72), സമീപത്ത് കുടുംബവുവായി താമസിക്കുന്ന മകൾ രാജേശ്വരി (48) എന്നിവർ ഓട്ടോയിൽ കയറിയത്. ഓട്ടോ ൈഡ്രവർ ഷൺമുഖസുന്ദരം (37), ഇയാൽക്കൊപ്പമിരുന്ന കുമാർ (68) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പിറകിൽ സീറ്റുണ്ടായിരുന്നെങ്കിലും കുമാർ ൈഡ്രവർക്കൊപ്പമിരിക്കുകയായിരുന്നു. മരത്തിനടിയിൽനിന്ന് ഓട്ടോറിക്ഷ വേർപെടുത്തിയപ്പോഴേക്കും സ്ത്രീകൾ രണ്ടുപേരും മരിച്ചിരുന്നു. അമ്പലമൂല എസ്.ഐ റഹീമിെൻറ നേതൃത്വത്തിൽ എന്നിവർ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുൻ കേന്ദ്രമന്ത്രിയും നീലഗിരി എം.പിയുമായിരുന്ന എ. രാജ, എം.എൽ.എ ദ്രാവിഡമണി എന്നിവർ ആശുപത്രിയിലെത്തി മരിച്ചവരുടെ ആശ്രിതരെ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story