Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2017 8:39 PM IST Updated On
date_range 15 May 2017 8:39 PM ISTനഗരമധ്യത്തിലൂടെ നടക്കാൻ മൂക്കുപൊത്തണം
text_fieldsbookmark_border
കൽപറ്റ: ജില്ലആസ്ഥാനത്തിെൻറ മധ്യഭാഗം മൂത്രത്താൽ നാറുെന്നന്ന് പറഞ്ഞാൽ അവിശ്വസിക്കേണ്ട. മുമ്പ് ദുർഗന്ധം മറ്റൊരു സ്ഥലത്തായിരുന്നെങ്കിൽ ഇപ്പോൾ അൽപം മാറിയെന്നു മാത്രം. ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്ക് പോകുന്നവർ കാത്തുനിൽക്കുന്ന ബസ് സ്റ്റോപ്പിന് അരികിലാണ് ഈ ‘സൗജന്യ മൂത്രമൊഴിക്കൽ കേന്ദ്രം’. നാളുകേളെറയായിട്ടും രാത്രികാലങ്ങളിൽ ഈ ഭാഗത്തുള്ള പരസ്യ മൂത്രമൊഴിക്കൽ തടയാൻ കഴിഞ്ഞിട്ടില്ല. എച്ച്.ഐ.എം.യു.പി. സ്കൂളിന് സമീപം പള്ളിത്താഴെ റോഡിലേക്കെത്തുന്ന ഇടവഴിയിലൂടെ മൂക്കുപൊത്താതെ നടക്കാനാകില്ല. ഈ റോഡിെൻറ തുടക്കത്തിലാണ് ബംഗളൂരുവിലേക്കും മറ്റുമുള്ള ദീർഘദൂരയാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ദുർഗന്ധം സഹിക്കാനാകാതെ യാത്രക്കാർ പൊറുതിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. മദ്യപന്മാർ ഉൾപ്പെടെ ഈ ഇടവഴിയിൽ നോക്കുകുത്തിയായ ഇ-ടോയ്്ലറ്റിന് സമീപമെത്തിയാണ് ശങ്ക തീർക്കുന്നത്. വർഷങ്ങളായി പ്രവർത്തനരഹിതമായ, ആർക്കും ഉപകാരമില്ലാത്ത ഇ---േടായ്്ലറ്റുകൾ നീക്കി മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്ന ചെറു ടോയ്്ലറ്റ് നിർമിച്ചാൽ പരസ്യമായി മൂത്രമൊഴിക്കൽ നിൽക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. നേരേത്ത അനന്തവീര തിയറ്ററിന് സമീപമുള്ള വഴിയിലും ഇതേ രീതിയിൽ മൂത്രം ഒഴിക്കുന്ന പതിവുണ്ടായിരുന്നു. ഈ ഭാഗത്തെ ഒാവുചാലിൽ സ്ലാബിട്ടതും വെളിച്ചം വന്നതും ഒരു പരിധിവരെ പ്രശ്നം പരിഹരിച്ചു. ഇതോടെ ബസ് സ്റ്റോപ്പിന് തുടക്കത്തിലെ ഇടവഴിയിലായി കാര്യം സാധിക്കുന്നത്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റിെൻറ വെളിച്ചമുണ്ടെങ്കിലും പ്രവർത്തനരഹിതമായ ഇ--ടോയ്്ലറ്റിെൻറ മറവിലും ഇടവഴിയിലുമാണ് മൂത്രമൊഴിക്കൽ. ഇ--ടോയ്്ലറ്റകൾ നീക്കി പ്രദേശം നവീകരിച്ചാൽ പ്രശ്നം പരിഹരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story