Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഓർമകളുടെ തണലിൽ...

ഓർമകളുടെ തണലിൽ ഇരുളം സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
ഇരുളം: ഓർമകളുടെ മധുരനൊമ്പരത്തണലിലായിരുന്നു അവർ. ജി.എച്ച്.എസ് ഇരുളത്തിലെ 1962 മുതലുള്ള നൂറുകണക്കിനു പൂർവ വിദ്യാർഥികൾക്കും അധ്യാപകർക്കും പറയാനും പങ്കുവെക്കാനും ഏറെയുണ്ടായിരുന്നു. രാവിലെ മുതൽ രാത്രിവരെ നീണ്ട പൂർവ വിദ്യാർഥി സംഗമം മറക്കാനാകാത്ത ഒരുപിടി ഓർമകൾ ബാക്കിെവച്ച് അവസാനിച്ചു. പൂർവ വിദ്യാർഥിയും ഒട്ടേറെ തവണ സംസ്ഥാനത്തെ മികച്ച നാടക സംവിധായകനുള്ള പുരസ്കാരം നേടിയ കലാകാരനുമായ രാജേഷ് ഇരുളം സംഗമം ഉദ്ഘാടനം ചെയ്തു. പി.കെ. റെജി മുഖ്യ പ്രഭാഷണം നടത്തി. അനുപമ കുര്യൻ തീം സോങ് ആലപിച്ചു. ടി.ആർ. രതീഷ്, കെ.കെ. മോഹൻദാസ്, എം.വി. അനിൽകുമാർ, ബാബു എം. പ്രഭാകർ, ശരത് ഇരുളം എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. ഇരുളം ഗോത്രതാളം കലാസംഘം ഗോത്രഗാനങ്ങളും നാടൻ പാട്ടുകളും അവതരിപ്പിച്ചു. പൂർവ വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായി. രാജേഷ് ഇരുളം സംവിധാനം ചെയ്ത് ഒറ്റപ്പാലം വള്ളുവനാട് കൃഷ്ണ കലാനിലയം അവതരിപ്പിച്ച ‘വെയിൽ’ നാടകവും അരങ്ങേറി. പൂർവ അധ്യാപകരായ പി.കെ. ശ്രീനിവാസൻ, പി.പി. വാസു, മോഹൻകുമാർ, ഡോ. ഇ.പി. മോഹൻദാസ്, എസ്. ശ്യാമ സുന്ദരി, കെ. ലീല, കാർത്യായനി, ചന്ദ്രമതി, ഫിലോമിന, സതി, സുകുമാരി, ത്രേസ്യ, ജോർജ് സെബാസ്റ്റ്യൻ, അനിൽ, ശ്രീനിവാസൻ, എൻ.എം. സുകുമാരൻ, ജോസ് കുര്യൻ, സുകുമാരൻ എന്നിവരെയും 1962 ബാച്ചിലെ വിദ്യാർഥിനി കെ.കെ. അമ്മിണിയെയുമാണ് ആദരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story