Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2017 1:00 PM GMT Updated On
date_range 11 March 2017 1:00 PM GMTസുഗന്ധഗിരി ഒരടി മുന്നിൽ
text_fieldsbookmark_border
കൽപറ്റ: ഇരുനിരയും കൊണ്ടും കൊടുത്തും പോരാടിയ ആവേശപ്പോരാട്ടത്തിൽ നൈജീരിയൻ താരം കുംസണിെൻറ ഇരട്ട ഗോളുകളുടെ മികവിൽ സാസ്ക് സുഗന്ധഗിരിയുടെ വിജയഭേരി. വയനാട് പ്രീമിയർ ലീഗ് ഫുട്ബാളിെൻറ രണ്ടാം സെമിഫൈനലിലെ ആദ്യപാദ മത്സരത്തിൽ കരുത്തരായ സ്പൈസസ് മുട്ടിലിനെതിരെ 2-1ന് ജയിച്ചുകയറിയ സുഗന്ധഗിരി ഫൈനൽ പ്രതീക്ഷകൾ വർണാഭമാക്കി. ഇന്ന് ഇരുടീമും തമ്മിൽ നടക്കുന്ന രണ്ടാംപാദ മത്സരത്തിൽ സുഗന്ധഗിരിക്ക് സമനില മതിയെങ്കിലും രണ്ടുഗോൾ മാർജിനിൽ ജയിച്ചാൽ സ്പൈസസിന് കലാശക്കളിയിലേക്ക് വാതിൽ തുറക്കും. ടൂർണമെൻറിലെ റെക്കോഡ് ജനക്കൂട്ടത്തെ സാക്ഷിനിർത്തിയാണ് മത്സരത്തിന് വിസിൽ മുഴങ്ങിയത്. മധ്യനിരയിൽ നിറഞ്ഞുകളിക്കുന്ന സെൻട്രൽ എക്സൈസ് താരം മുനീറിെൻറ അളന്നുകുറിച്ച പാസുകൾ കണക്ട് ചെയ്യാൻ എക്സൈസിലെ സഹതാരം കൂടിയായ അഷ്കർ അണിയിലില്ലാതെ പോയത് സ്പൈസസിന് കനത്ത തിരിച്ചടിയായി. ടൂർണമെൻറിൽ കളിച്ച രണ്ടു മത്സരങ്ങളിൽ ആറുഗോളുകൾ നേടിയ അഷ്കറിെൻറ അഭാവത്തിൽ ഷാനവാസും മാഹിൻ പി. ഹുസൈനും നയിച്ച മുന്നേറ്റനിരക്ക് മൂർച്ചയില്ലായിരുന്നു. മറുവശത്ത് കുംസണിെൻറ നേതൃത്വത്തിൽ സുഗന്ധഗിരി ഇരമ്പിയാർത്തപ്പോൾ സ്റ്റോപ്പർ ബാക്ക് ടൈക്കിയും ഗോളി അജ്മലുമാണ് പലതവണ മുട്ടിലിെൻറ രക്ഷക്കെത്തിയത്. ഒമ്പതാം മിനിറ്റിൽ വലതുവിങ്ങിൽനിന്നുള്ള േക്രാസിൽ പോസ്റ്റിനരികെനിന്ന് ഹെഡറിലൂടെ പന്തിനെ വലയിലേക്ക് ചെത്തിയിടാനുള്ള കുംസണിെൻറ നീക്കം പറന്നുവീണ് തട്ടിയാണ് അജ്മൽ പ്രതിരോധിച്ചത്. എന്നാൽ, അടുത്ത മിനിറ്റിൽ ടൂർണമെൻറിലെതന്നെ മികച്ചൊരു ഗോളിലൂടെ കുംസൺ മുട്ടിലിെൻറ കാവൽകോട്ടകൾക്കിടയിലൂടെ വലയിലേക്ക് വെടിപൊട്ടിച്ചു. മധ്യനിരക്കിപ്പുറംനിന്ന് പന്ത് കാലിൽകുരുക്കി മുന്നേറിയ കുംസൺ തടയാനെത്തിയ നാലു മുട്ടിൽ താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് ബോക്സിനു പുറത്തുനിന്ന് നിലംപറ്റെ വലയിലേക്ക് വെടിച്ചില്ലുകണക്കെ ഷോട്ടുപായിച്ചപ്പോൾ അജ്മലിന് മറുപടിയുണ്ടായില്ല. ഏകോപനമില്ലാതെ കളിച്ച മുട്ടിൽ ഇതിനിടയിലും മികച്ച പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും വലയിലേക്ക് ലക്ഷ്യമിടാനായില്ല. മറുതലക്കൽ തുറന്ന അവസരങ്ങളടക്കം സുഗന്ധഗിരി പാഴാക്കി. ആസിഫിെൻറ ഗോളെന്നുറച്ച രണ്ടു നീക്കങ്ങളാണ് അജ്മൽ തടഞ്ഞിട്ടത്. എന്നാൽ, ഇടവേളക്ക് പിരിയാൻ നിമിഷങ്ങൾ മാത്രമിരിക്കേ ഷാനവാസിനെ ഫഹദ് ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി ബോക്സിലേക്ക് വിരൽ ചൂണ്ടിയപ്പോൾ സ്പൈസസ് ആരാധകർ ഇളകിമറിഞ്ഞു. കിക്കെടുത്ത റിച്ചാർഡ് അനായാസം വല കുലുക്കി. രണ്ടാം പകുതിയിൽ കളി ആവേശകരമായി മുന്നേറവേ, പെനാൽറ്റി സ്പോട്ടിൽനിന്നുതന്നെ സുഗന്ധഗിരി ലീഡ് തിരിച്ചുപിടിച്ചു. പ്രതിരോധനീക്കത്തിനിടയിൽ ഗ്രൗണ്ടിൽ വീണ റിച്ചാർഡ് കൈകൊണ്ട് പന്ത് തടഞ്ഞതായിരുന്നു പെനാൽറ്റി കിക്കിന് വഴിയൊരുക്കിയത്. ഇടിമുഴക്കം കണക്കെയുള്ള കുംസണിെൻറ ഷോട്ട് അജ്മലിന് തൊടാൻ പോലും കിട്ടിയില്ല. റഫറിയുടെ തീരുമാനത്തിനെതിരെ കടുത്ത രീതിയിൽ പ്രതികരിച്ച റിച്ചാർഡ് രണ്ടാം മഞ്ഞയും ചുവപ്പും കണ്ട് തിരിച്ചുകയറിയതും മുട്ടിലിന് കനത്ത തിരിച്ചടിയായി. അവസാന ഘട്ടങ്ങളിൽ ലീഡുയർത്താൻ സുഗന്ധഗിരി കിണഞ്ഞുശ്രമിച്ചപ്പോൾ അജ്മലിെൻറ തകർപ്പൻ സേവുകൾ കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്ന് സ്പൈസസിനെ കാത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story