Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമാവോവാദി ആക്രമണ...

മാവോവാദി ആക്രമണ ഭീഷണി: ജില്ലയില്‍ സുരക്ഷ കർശനമാക്കി

text_fields
bookmark_border
മാനന്തവാടി: നിലമ്പൂർ സംഭവത്തിൽ തിരിച്ചടിക്കായി കേരളത്തില്‍ മാവോവാദി പ്രത്യാക്രമണമുണ്ടാവുമെന്ന കേന്ദ്ര ഇൻറലിജൻറ്സ് ബ്യൂറോയുടെ മുന്നറിയിപ്പിെൻറ വെളിച്ചത്തിൽ ജില്ലയിൽ സുരക്ഷ കർശനമാക്കി. മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷനുകള്‍ക്ക് പുറമെ പൊതുജനങ്ങള്‍ കൂടുതലായി ഇടപെടുന്ന കേന്ദ്രങ്ങളിലും നഗരങ്ങളിലും ബസ്സ്റ്റാൻഡുകളിലും ഓഫിസുകളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. തിരുനെല്ലി, തലപ്പുഴ, വെള്ളമുണ്ട, മേപ്പാടി, പുൽപള്ളി, പടിഞ്ഞാറത്തറ എന്നീ െപാലീസ് സ്‌റ്റേഷനുകള്‍ക്കാണ് കൂടുതൽ സുരക്ഷ ഏര്‍പ്പാട് ചെയ്യുന്നത്. ഇവിടങ്ങളിൽ കൂടുതൽ സേനാംഗങ്ങളെ നിയോഗിക്കും. ജില്ല അതിര്‍ത്തികളിലും വനത്തോട് ചേർന്ന പാതകളിലും വാഹനപരിശോധന നടത്തും. കഴിഞ്ഞ ദിവസം ഛത്തിസ്ഗഢിലുണ്ടായ മാവോവാദി ആക്രമണത്തിന് ശേഷമാണ് ഐ.ബി സംസ്ഥാന ഇൻറലിജൻറ്സ് വിഭാഗത്തിന് കേരളത്തില്‍ ആക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയത്. നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോവാദി നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന് പകരംവീട്ടാന്‍ രാജ്യത്ത് മാവോവാദി ആക്രമണങ്ങള്‍ നടക്കാറുള്ള വേനല്‍ക്കാലംതന്നെ തെരഞ്ഞെടുത്തേക്കാമെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്. വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും െഎ.ബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലമ്പൂരിലെ വെടിവെപ്പിന് നേതൃത്വം നല്‍കിയ പൊലീസ് മേധാവികള്‍ക്കും സുരക്ഷയൊരുക്കാന്‍ നിർദേശമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story