Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2017 8:00 PM IST Updated On
date_range 6 April 2017 8:00 PM ISTആദിവാസി ഭവനനിർമാണം: നിബന്ധന തെറ്റിച്ചവർക്കെതിരെ നടപടി –കലക്ടർ
text_fieldsbookmark_border
കൽപറ്റ: ജില്ലയിൽ ൈട്രബൽ സൊസൈറ്റികളെ ഉപയോഗിച്ച് ആദിവാസി വീടുകൾ നിർമിക്കുന്നതിനുള്ള ഈരുകൂട്ടത്തിെൻറ തീരുമാനത്തിനും നിബന്ധനകൾക്കുമെതിരായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ഡോ.ബി.എസ്. തിരുമേനി അറിയിച്ചു. ഗോത്രവീട് നിർമാണം ൈട്രബൽ സൊസൈറ്റികൾക്ക് കൊടുക്കാതെ കരാറുകാരെ ഏൽപിച്ചതായി ആരോപിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ൈട്രബൽ സൊസൈറ്റികൾ, ഭവനനിർമാണവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾ, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വീടുകളുടെ നിർമാണം ൈട്രബൽ സൊസൈറ്റികളെ ഏൽപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. വരൾച്ച രൂക്ഷമായ കാലാവസ്ഥയായതിനാൽ നിലവിലുള്ള വീടുകൾ പൊളിക്കരുതെന്നും ജലലഭ്യത ഉറപ്പുവരുത്തിയശേഷം മാത്രമേ ഭവനനിർമാണം തുടങ്ങാവൂ എന്നും നിർദേശിച്ചു. സബ് കലക്ടർ പ്രശാന്ത്കുമാർ, ദാരിദ്യ്രലഘൂകരണവിഭാഗം പ്രോജക്ട് മാനേജർ വിജയകുമാർ, ഐ.റ്റി.ഡി.പി ഓഫിസർ പി. വാണിദാസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story