Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2016 5:18 PM IST Updated On
date_range 24 Sept 2016 5:18 PM ISTവിലക്കിന് പുല്ലുവില; ചുരം കൈയേറി കണ്ടെയ്നറുകള്‍
text_fieldsbookmark_border
കല്‍പറ്റ: വിലക്കിന് പുല്ലുവില കല്‍പിച്ച് വയനാട് ചുരത്തില്‍ കണ്ടെയ്നര്‍ ലോറികളുടെയും ട്രക്കുകളുടെയും വിഹാരം. വളവുകളില്‍ ഗതാഗത തടസ്സമുണ്ടാക്കിയും സംരക്ഷണ ഭിത്തികള്‍ക്ക് കേടുപാടുകളുണ്ടാക്കിയും കണ്ടെയ്നറുകളും ഹെവി ലോഡ് ട്രക്കുകളും നിര്‍ബാധം സഞ്ചരിക്കുകയാണിപ്പോള്‍. ധാരാളം മള്‍ട്ടി ആക്സിസ് ട്രക്കുകള്‍ ചുരത്തിലൂടെ കടന്നുപോകുമ്പോള്‍ മിക്ക ദിവസങ്ങളിലും ഗതാഗതതടസ്സം രൂക്ഷമാവുകയാണ്. വലിയ ട്രക്കുകള്‍ വളവുകളില്‍ ഭാരം നിലത്തൂന്നിയ ടയറുകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ അത് താങ്ങാന്‍ കെല്‍പില്ലാതെ റോഡില്‍ കുഴികള്‍ രൂപാന്തരപ്പെടുന്നു. ഈ ട്രക്കുകളും കണ്ടെയ്നര്‍ വാഹനങ്ങളും വളവുകളില്‍ മുന്നോട്ടും പിന്നോട്ടും എടുക്കുമ്പോള്‍ ഇവ സംരക്ഷണ ഭിത്തികളിടിച്ചു പലയിടത്തും ഭിത്തികള്‍ പൊളിഞ്ഞ നിലയിലാണ്. കോഴിക്കോട് കലക്ടറായിരുന്ന ഡോ. പി.ബി. സലീമിന്‍െറ നേതൃത്വത്തില്‍ പൊട്ടിപ്പൊളിഞ്ഞ ചുരം റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച രീതിയില്‍ നന്നാക്കിയെടുത്തിരുന്നു. ഇതിനുവേണ്ടി ചുരം വഴി മാസങ്ങളോളം കര്‍ശന ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. അന്ന് വലിയ കെ.എസ്.ആര്‍.ടി.സി ബസുകളുടെ പോലും യാത്ര നിരോധിച്ച്് കെ.എസ്.ആര്‍.ടി.സി മിനി ബസുകളാണ് യാത്രക്കാരെ കൊണ്ടുപോയിരുന്നത്. റോഡ് നന്നാക്കിയശേഷം വളവുകളില്‍ ഇന്‍റര്‍ലോക്ക് ചെയ്തും ദൃഢമാക്കിയ ചുരം റോഡിലൂടെ വന്‍ ഭാരമുള്ള ട്രക്കുകളും കണ്ടെയ്നര്‍ ലോറികളും യാത്ര പോകുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിന്‍െറ പകര്‍പ്പ് അന്നത്തെ കോഴിക്കോട്, വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിയുമ്പോഴേക്കും വീണ്ടും പഴയ തോതില്‍ എല്ലാ വണ്ടികളും ചുരത്തിലൂടെ കടന്നുപോവുകയും റോഡ് തകര്‍ന്നു തരിപ്പണമാവുകയും ചെയ്തു. കുഴികളില്‍ വാഹനങ്ങള്‍ കുടുങ്ങി പലപ്പോഴും വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് കലക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി റോഡ് റീ ടാറിങ് ചെയ്തു ശരിയാക്കിയെങ്കിലും വലിയ ഭാരമുള്ള വാഹനങ്ങള്‍ യഥേഷ്ടം കടന്നുപോകുമ്പോള്‍ റോഡുകളും സംരക്ഷണ ഭിത്തികളും വീണ്ടും പഴയപടി ആവുകയാണ്. അഞ്ചുകൊല്ലം മുമ്പുണ്ടായിരുന്നതിന്‍െറ പത്തിരട്ടിയിലധികം വാഹനങ്ങളാണ് ചുരത്തിലൂടെ കടന്നുപോകുന്നത്. കൂടുതലും വലിയ ടൂറിസ്റ്റു ബസുകളും ഇതര സംസ്ഥാന ലോറികളുമാണ്. ചുരത്തില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണിപ്പോള്‍. ഇക്കഴിഞ്ഞ ഓണാവധിക്ക് 18 കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളാണ് വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാര്‍ ചുരത്തില്‍ കഴിയേണ്ടി വന്നത്. ചുരം റോഡിന്‍െറ ഭദ്രത നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളോട് പല ഭാഗത്തുനിന്നും നിസ്സഹകരണമാണെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് 50 ലക്ഷം രൂപ മുടക്കി ചുരം റോഡ് ഇന്‍റര്‍ലോക്ക് ചെയ്യുന്നതിന് 20 ദിവസം ഗതാഗത നിയന്ത്രണത്തിന് അനുമതി തേടിയെങ്കിലും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷം രാത്രി വലിയ വണ്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി റോഡുപണി നടത്തിയെങ്കിലും പൊലീസിന്‍െറ ഭാഗത്തുനിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ല. ടാറിങ് നടക്കുന്നതിനിടെ വലിയ വാഹനങ്ങള്‍ കടന്നുപോയത് പലപ്പോഴും ചെയ്ത ജോലി വീണ്ടുമെടുക്കാന്‍ കാരണമായി. മള്‍ട്ടി വീല്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിന്‍െറ കണക്കുകള്‍ ലഭ്യമാക്കാന്‍ ആര്‍.ടി.ഒയുമായി ബന്ധപ്പെട്ടുവെങ്കിലും അതും കിട്ടിയില്ല. ചുരം റോഡില്‍ വീതി കുറഞ്ഞ ഭാഗങ്ങളില്‍ സ്ഥലം ലഭ്യമാക്കുന്നതിന് ദേശീയപാതാ അതോറിറ്റി ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍റുമായി ചര്‍ച്ച നടത്തി വരുകയാണ്. ഇതിനായി സര്‍ക്കാറിലേക്ക് കെട്ടേണ്ട തുക എന്‍.എച്ച് അതോറിറ്റി സര്‍ക്കാറിലേക്ക് അടച്ചിട്ടുമുണ്ട്. പൊലീസും ട്രാഫിക് ഡിപ്പാര്‍ട്മെന്‍റും വേണ്ട ശുഷ്കാന്തി കാട്ടിയില്ളെങ്കില്‍ ചുരം റോഡിന്‍െറ തകര്‍ച്ച കാണാന്‍ അധികനാള്‍ വേണ്ടിവരില്ളെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story