Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅരിവാള്‍ രോഗികള്‍ക്ക്...

അരിവാള്‍ രോഗികള്‍ക്ക് അനുവദിച്ച പെന്‍ഷന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചില്ല

text_fields
bookmark_border
മാനന്തവാടി: സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍ രോഗം) രോഗികള്‍ക്ക് മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് അനുവദിച്ച പെന്‍ഷന്‍ തുക മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചില്ല. ആയിരം രൂപ ആയിരുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടായിരം രൂപയായി ഉത്തരവിറക്കിയിരുന്നു. വയനാട്ടിലെ ചെട്ടി, ആദിവാസി സമൂഹങ്ങളെയാണ് സിക്കിള്‍സെല്‍ അനീമിയ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ജില്ലയില്‍ 1200ഓളം അരിവാള്‍ രോഗികളുണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുനെല്ലി, നൂല്‍പുഴ പഞ്ചായത്തുകളിലാണ്. ആദിവാസി വിഭാഗത്തില്‍ 15 ശതമാനവും ചെട്ടിമാരില്‍ 25 ശതമാനവും രോഗബാധിതരോ വാഹകരോ ആണ്. എന്നാല്‍, മറ്റ് രോഗങ്ങള്‍ ബാധിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തിന് പ്രത്യേക ആനുകൂല്യങ്ങളോ പദ്ധതികളോ ലഭിക്കുന്നില്ല. ജനിതക രോഗമായതുകൊണ്ടുതന്നെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ഒരു ജനതയുടെ നിലനില്‍പിനെതന്നെ ബാധിക്കുകയും ചെയ്യുന്നു. പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ളെങ്കിലും മെച്ചപ്പെട്ട ആരോഗ്യപരിപാലനവും പ്രാഥമിക ജീവിത സൗകര്യങ്ങളും ലഭ്യമാക്കുന്നതിലൂടെ രോഗത്തെ നിയന്ത്രിക്കാനും ഒരുപരിധിവരെ സാധാരണ ജീവിതം നയിക്കാനും രോഗികള്‍ക്ക് കഴിയും. തലമുറകളായി രോഗത്തിനടിപ്പെട്ട ഇവര്‍ മാനസികവും ശാരീരികവുമായും അവശരും സാമ്പത്തികമായി പരാധീനരുമാണ്. പ്രായോഗികമായി അംഗപരിമിതരുടെ അവസ്ഥയിലാണ് രോഗികള്‍. കൂടാതെ, നിരവധിതവണ രോഗം മൂര്‍ച്ഛിക്കുകയും ശയ്യാവലംബികളാവുകയോ മരണത്തിന് കീഴടങ്ങേണ്ടിവരുകയോ ചെയ്യുന്ന അശരണരായ രോഗികളും അവരെ ചികിത്സിച്ചും ശുശ്രൂഷിച്ചും എരിഞ്ഞ് തീരുന്ന കുടുംബങ്ങളും കടക്കെണിയിലേക്ക് എടുത്തെറിയപ്പെടുകയാണ്. സിക്കിള്‍സെല്‍ രോഗികള്‍ക്കായി മാനന്തവാടി ജില്ലാ ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക വാര്‍ഡ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറന്നുകൊടുത്തിട്ടില്ല.നിലവില്‍ പെന്‍ഷന്‍ ആനുകൂല്യത്തിനായി മെഡിക്കല്‍ കോളജില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇത് ജില്ലയിലെ രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അരിവാള്‍ രോഗികള്‍ക്ക് ജാതിമത പരിഗണനകളില്ലാതെ ചികിത്സാ ആനുകൂല്യങ്ങള്‍ മുഴുവന്‍ അനുവദിക്കണമെന്നും രോഗികളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പദ്ധതികള്‍ക്ക് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങണമെന്നും ആവശ്യമുയരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story