Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right‘എയിംസ്’ ബീനാച്ചി...

‘എയിംസ്’ ബീനാച്ചി എസ്റ്റേറ്റില്‍ സ്ഥാപിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി

text_fields
bookmark_border
സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ‘എയിംസ്’ മധ്യപ്രദേശ് സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റില്‍ സ്ഥാപിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ബീനാച്ചിയില്‍ എയിംസ് സ്ഥാപിതമായാല്‍ കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി രണ്ടുകോടി ജനങ്ങള്‍ താമസിക്കുന്ന എട്ട് ജില്ലകള്‍ക്ക് അതേറെ ഉപയോഗപ്രദമാകുമെന്ന് മധ്യപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ശരത്ചന്ദ്ര ബെഹറ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വിഷയം മധ്യപ്രദേശ് സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. യോഗത്തില്‍ പങ്കെടുത്ത ഏകതാ പരിഷത്ത് ചെയര്‍മാന്‍ പി.വി. രാജഗോപാല്‍ ഈ നിര്‍ദേശത്തെ പിന്തുണച്ചു. വയനാട് റെയില്‍വേ ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാവാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി സംസാരിക്കുമെന്നും രാജഗോപാല്‍ ഉറപ്പുനല്‍കി. കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്ത കേന്ദ്ര മന്ത്രിസഭ അനുയോജ്യമായ സ്ഥലം കണ്ടത്തെി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട്, കോട്ടയം, എറണാകുളം, ചെങ്ങന്നൂര്‍ എന്നിങ്ങനെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാറിന് ഇതിനായി കണ്ടത്തെിയത്. എന്നാല്‍, ഈ സ്ഥലങ്ങള്‍ അനുയോജ്യമല്ളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എയിംസിന് ആവശ്യമായ 200 ഏക്കറിലധികം സ്ഥലം മധ്യപ്രദേശ് സര്‍ക്കാറില്‍നിന്ന് കേരളത്തിന് വിട്ടുകിട്ടാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ബീനാച്ചി എസ്റ്റേറ്റ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട് റെയില്‍വേ കേരളത്തിന്‍െറ മുഖ്യപദ്ധതിയായി സര്‍ക്കാറുകളുടെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വയനാട് റെയില്‍വേ ആന്‍ഡ് ദേശീയപാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. പി.എം. റഷീദ് സ്വാഗതം പറഞ്ഞു. പി.വൈ. മത്തായി സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story