Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightദുരിതജീവിതത്തില്‍...

ദുരിതജീവിതത്തില്‍ ദയയില്ലാതെ ജപ്തി; അമ്മയും മകളും പെരുവഴിയിലേക്ക്

text_fields
bookmark_border
പുല്‍പള്ളി: വീടും പുരയിടവും ജപ്തിഭീഷണിയിലായതോടെ വൃദ്ധയായ മാതാവും രോഗിയായ മകളും പെരുവഴിയിലക്ക്. പാടിച്ചിറ പറുദീസക്കവല കോഴിപ്പുറത്ത് ചെല്ലമ്മ (85), മകള്‍ കോമളവല്ലി (55) എന്നിവരാണ് ഒരാഴ്ച കഴിഞ്ഞാല്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് പെരുവഴിയിലിറങ്ങേണ്ടി വരുമെന്ന ഭീതിയോടെ കഴിയുന്നത്. 1998ല്‍ ചെല്ലമ്മയുടെ മകന്‍ ബാബു വീടുവെക്കാന്‍ ബത്തേരിയിലെ ഹൗസിങ് സൊസൈറ്റിയില്‍നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ 30,000 രൂപ തിരിച്ചടച്ചു. ഇതിനിടെ, ബാബുവിനെ കാണാതായി. ഇതോടെ, ഇവര്‍ക്ക് ബാക്കിയുള്ള പണം തിരിച്ചടക്കാനാവാതായി. ബാബു എവിയെയാണെന്ന് ഒരു വിവരവുമില്ല. ഇപ്പോള്‍ പലിശയടക്കം നാലേമുക്കാല്‍ ലക്ഷം രൂപ തിരിച്ചടക്കാനാണ് നോട്ടീസ് ലഭിച്ചത്. തുകയടച്ചില്ളെങ്കില്‍ ഈ മാസം 16ന് കോടതി ഉത്തരവ് പ്രകാരം വീടും സ്ഥലവും ലേലം ചെയ്യുമെന്നാണ് അറിയിപ്പ്. മകള്‍ കോമളവല്ലിക്ക് വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയാണ് കുടുംബത്തിന്‍െറ ഏക വരുമാനം. ആകെ 10 സെന്‍റ് സ്ഥലമേ ഇവര്‍ക്കുള്ളൂ. പ്രായാധിക്യത്താലുള്ള രോഗങ്ങള്‍ ചെല്ലമ്മയെ തളര്‍ത്തുന്നു. കോമളവല്ലിയും രോഗിയാണ്. നിത്യവൃത്തിക്കുപോലും വകയില്ലാത്ത അവസ്ഥയില്‍ ജപ്തിക്കുമുന്നില്‍ നിസ്സഹായരായി കഴിയുകയാണ് ഇവര്‍. ചെല്ലമ്മയുടെയും കോമളവല്ലിയുടെയും ഭര്‍ത്താക്കന്മാരും മരിച്ചു. മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാതെ കഷ്ടപ്പെടുന്നതിനിടയില്‍ തങ്ങളെ സഹായിക്കാന്‍ ഉദാരമതികള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബവും പരിസരവാസികളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story