Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആദിവാസി പ്രശ്നങ്ങള്‍...

ആദിവാസി പ്രശ്നങ്ങള്‍ സംഘടനകള്‍ കമീഷന്‍െറ ശ്രദ്ധയില്‍പെടുത്തി

text_fields
bookmark_border
കല്‍പറ്റ: ജില്ലയിലത്തെിയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫിന്‍െറ നേതൃത്വത്തിലുള്ള സംഘത്തെ ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ ജില്ലയിലെ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികള്‍ ധരിപ്പിച്ചു. ആദിവാസി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് രാഷ്ട്രീയ ഇടപെടലുകളും മറ്റു വിധത്തിലുള്ള സമ്മര്‍ദങ്ങളും തടസ്സമാവുന്നുവെന്ന് ചില സംഘടനകള്‍ പരാതിപ്പെട്ടു. കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളുടെ കുറവ് എന്നിവ പരിഹരിക്കുന്നതിനാവശ്യമായ നടപടികളുണ്ടാവണമെന്ന ആവശ്യം ഉയര്‍ന്നു. ശൈശവ വിവാഹത്തിന്‍െറ പേരില്‍ ആദിവാസി വിഭാഗങ്ങളെ മാത്രം വേട്ടയാടുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും ചില സംഘടനകള്‍ ചൂണ്ടിക്കാട്ടി. കോളനികളിലെ അമിതമായ മദ്യ, ലഹരി ഉപയോഗം സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്. ഇത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും മാനസിക സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ആദിവാസി വിഭാഗങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതായും പരാതി ഉയര്‍ന്നു. ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കുട്ടികളുടെ സ്കൂള്‍ പ്രവേശത്തിന് തടസ്സമാവുന്നുണ്ട്. മദ്യ ഉപഭോഗത്തില്‍നിന്ന് കോളനിവാസികളെ മോചിപ്പിക്കുന്നതിന് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഡിഅഡിക്ഷന്‍ സെന്‍റര്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശവുമുണ്ടായി. ഭവനനിര്‍മാണം പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും ഉണ്ടാവണം. ഗോത്ര സാരഥി പദ്ധതി നിലനിര്‍ത്തണമെന്നും പാഠപുസ്തകങ്ങളും യൂനിഫോമും സ്കൂള്‍ ആരംഭിച്ച ഉടന്‍തന്നെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. ഓരോ പ്രദേശത്തെയും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികളല്ല ജില്ലയില്‍ നടപ്പാക്കുന്നത്. പലരുടെയും താല്‍പര്യ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ മുകളില്‍നിന്ന് താഴേതട്ടിലേക്ക് അടിച്ചേല്‍പിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. അവിവാഹിത അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയില്‍നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും വീട് നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. കുടിവെള്ളം, വൈദ്യുതി, ശുചിമുറി എന്നിവ നിര്‍മിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടു. പട്ടികവിഭാഗക്കാര്‍ക്കായുള്ള പദ്ധതി നടത്തിപ്പിലും പരിശോധനയിലും കാര്യമായ മാറ്റം അനിവാര്യമാണെന്നും കമീഷന്‍ മുമ്പാകെ ആവശ്യമുയര്‍ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story