Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവളര്‍ത്തുപൂച്ച...

വളര്‍ത്തുപൂച്ച കടിച്ചാലും കുത്തിവെപ്പ് നടത്തണം

text_fields
bookmark_border
ഗൂഡല്ലൂര്‍: വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകള്‍ കടിച്ചാലും പേ വിഷബാധയേല്‍ക്കാതിരിക്കാനുള്ള ആന്‍റി റാബീസ് കുത്തിവെപ്പ് നടത്തണമെന്ന് കൂനൂര്‍ പാസ്റ്റിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശേഖര്‍ പറഞ്ഞു. ലോക റാബീസ് ദിനാചരണത്തിന്‍െറ ഭാഗമായി കൂനൂര്‍ സിംസ്പാര്‍ക്കില്‍ നടത്തിയ ബോധവത്കരണത്തിലാണ് ഡയറക്ടര്‍ ഇക്കാര്യം പറഞ്ഞത്. റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാബീസ് ആളെക്കൊല്ലും വിഷബാധയാണ്. ഈ രോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ വാക്സിനാണ് കൂനൂര്‍ പാസ്റ്റിയര്‍ കേന്ദ്രത്തില്‍ തയാറാക്കുന്നത്. ഇവിടെനിന്നാണ് രാജ്യത്തിന്‍െറ പല ഭാഗത്തേക്കും മരുന്നുകള്‍ അയക്കുന്നതെന്നും ഡയറക്ടര്‍ വ്യക്തമാക്കി. പേവിഷബാധയേറ്റു വര്‍ഷത്തില്‍ 20,000 പേരാണ് രാജ്യത്താകെ മരണപ്പെടുന്നത്. അതേസമയം, ക്യത്യസമയത്തെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചാല്‍ നൂറുശതമാനം രക്ഷ ലഭിക്കും. പേവിഷബാധയേറ്റു മൃഗങ്ങളുടെ ഉമിര്‍നീരില്‍ നിന്നും റാബീസ് അണുക്കള്‍ മനുഷ്യശരീരത്തിലേക്ക് പരക്കും. നായ്ക്കളുടെ കടിയേല്‍ക്കുമ്പോഴാണ് 99 ശതമാനം പേവിഷബാധയും ഉണ്ടാവുന്നത്. രാജ്യത്ത് 17.4 മില്യന്‍ ആളുകളാണ് നായ്ക്കളുടെ കടിയേല്‍ക്കുന്നത്. എന്നാല്‍, മൂന്നു മില്യണ്‍ പേര്‍ മാത്രമാണ് ചികിത്സതേടുന്നത്. നായ്ക്കളുടെ കടിയേല്‍ക്കുന്നതില്‍ 15 വയസ്സിനുതാഴെയുള്ള കുട്ടികളാണ് കൂടുതല്‍. പേപ്പട്ടി കടിച്ചാല്‍ ഉടനെ പ്രഥമ ശുശ്രൂഷയാണ് ആദ്യം ചെയ്യേണ്ടത്. കടിച്ചഭാഗത്ത് സോപ്പുകൊണ്ട് കഴുകി ധാരാളം വെള്ളമൊഴിക്കണം. പിന്നെ ആന്‍റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കാം. ശേഷം ഉടനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പേവിഷബാധയേല്‍ക്കാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും ഡയറക്ടര്‍ വ്യക്തമാക്കി. നീലഗിരിയില്‍ സന്നദ്ധസംഘടനകള്‍മൂലം തെരുവുനായ്ക്കള്‍ക്ക് കുത്തിവെപ്പ് നടത്തുന്നുണ്ട്. പേവിഷബാധയില്ലാത്ത ജില്ല നീലഗിരിയാണന്നും ഡയറക്ടര്‍ വ്യക്തമാക്കി. വന്യമൃഗങ്ങള്‍ക്ക് റാബീസ് ഉണ്ടെന്ന് കണ്ടുപിടിക്കാന്‍ വനപാലകര്‍ തയാറാവണമെന്നും ഡയറക്ടര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story