Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്പോര്‍ട്സ്...

സ്പോര്‍ട്സ് ഹോസ്റ്റലിലെ ആത്മഹത്യ; നഷ്ടമായത് മികച്ച കായികതാരത്തെ

text_fields
bookmark_border
കല്‍പറ്റ: നാളെയുടെ വാഗ്ദാനമായ മികച്ച കായിക താരത്തെയാണ് രസ്നമോളുടെ (17) മരണത്തോടെ നഷ്ടമായത്. ചൊവ്വാഴ്ചയാണ് കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിനടുത്തുള്ള വയനാട് സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ രസ്നയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്. സ്പോര്‍ട്സ് ഹോസ്റ്റലില്‍ വനിതാ കായികതാരം ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടയുടന്‍ എല്ലാവരും ആശങ്കയിലായി. കഴിഞ്ഞ മേയില്‍ ആലപ്പുഴയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലില്‍ വനിതാ കായികതാരങ്ങള്‍ ആത്മഹത്യ ചെയ്തിരുന്നു. അധികൃതരുടെ പീഡനത്തില്‍ മനംനൊന്തായിരുന്നു ഇത്. ഈ സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് കല്‍പറ്റ സ്പോര്‍ട്സ് ഹോസ്റ്റലിലേക്കും ജനം ഓടിയത്തെിയത്. എന്നാല്‍, കേരളത്തില്‍തന്നെ സ്പോര്‍ട്സ് കൗണ്‍സിലിനുകീഴില്‍ സാമാന്യം ഭേദപ്പെട്ട സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലാണ് കല്‍പറ്റയിലേത്. ആവശ്യത്തിന് പരിശീലകരും ജീവനക്കാരും ഇവിടെയുണ്ട്. 20 കായികതാരങ്ങളാണ് താമസിച്ച് പഠിക്കുന്നത്. അഞ്ചുമുതല്‍ പ്ളസ് ടു വരെ ക്ളാസുകളിലാണ് ഇവര്‍ പഠിക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറുമുതല്‍ 8.30 വരെയും വൈകുന്നേരവും ഇവര്‍ക്ക് പരിശീലനമുണ്ട്. എസ്.കെ.എം.ജെ സ്കൂളിലാണ് താരങ്ങള്‍ പഠിക്കുന്നത്. കഴിഞ്ഞവര്‍ഷം പ്ളസ് വണിനാണ് രസ്ന ഹോസ്റ്റലിലത്തെുന്നത്. എസ്.കെ.എം.ജെ സ്കൂളിലെ കോമേഴ്സ് വിദ്യാര്‍ഥിനിയാണ്. മികച്ച കായികതാരമായിരുന്നു രസ്നയെന്ന് കോച്ചുമാരായ താലിബും ജിനി വര്‍ഗീസും വാര്‍ഡന്‍ ജയലക്ഷ്മിയും പറയുന്നു. ആന്ധ്രപ്രദേശില്‍ കഴിഞ്ഞതവണ നടന്ന സൗത് സോണ്‍ ജൂനിയര്‍ നാഷനല്‍ ട്രിപ്പ്ള്‍ ജംപില്‍ മൂന്നാംസ്ഥാനം നേടിയിരുന്നു. സ്കൂള്‍തല മത്സരങ്ങളിലും മികച്ച നേട്ടമാണുണ്ടാക്കിയത്. നിര്‍ധന കുടുംബാംഗമാണ്. പിതാവ് ഷൈജു ഡ്രൈവറാണ്. ഹോസ്റ്റലില്‍ പ്രവേശം നേടിയതിനുശേഷം കോച്ച് താലിബിന്‍െറ ശിക്ഷണത്തില്‍ രസ്ന മികച്ച നിലവാരത്തിലത്തെി. ഏറെ പക്വതയോടെ ഹോസ്റ്റലില്‍ എല്ലാകാര്യങ്ങള്‍ക്കും നേതൃപരമായ പങ്കുവഹിച്ചിരുന്നു. സ്കൂളിലെ സഹപാഠികള്‍ക്കും രസ്നയുടെ മരണം സഹിക്കാനായില്ല. മരണവിവരം അറിഞ്ഞയുടന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഹോസ്റ്റലിന് മുന്നിലത്തെിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story