Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാരങ്ങാകുന്ന്...

നാരങ്ങാകുന്ന് കോളനിക്കനുവദിച്ച നടപ്പാത ഇല്ലാതാക്കുന്നുവെന്ന്

text_fields
bookmark_border
കാട്ടിക്കുളം: മജിസ്ട്രേറ്റ് കവലയിലെ നാലുസെന്‍റ് കോളനിക്കനുവദിച്ച 100 മീറ്റര്‍ നടപ്പാതയുടെ നിര്‍മാണം ഒഴിവാക്കുന്നതായി കോളനിക്കാരുടെ പരാതി. കഴിഞ്ഞവര്‍ഷം മാനന്തവാടി ബ്ളോക് പഞ്ചായത്തില്‍നിന്നും ഏഴുലക്ഷം ചെലവഴിച്ച് നടപ്പാത നിര്‍മിച്ചിരുന്നു. കോളനിക്കാര്‍ക്ക് ഉപകാരമില്ലാത്തതാണ് നടപ്പാതയെന്ന് പരാതിയുണ്ടായിരുന്നു. കാലവര്‍ഷത്തില്‍ മലവെള്ളം മുഴുവനും ഒഴുകിയത്തെുന്നത് കോളനി മുറ്റത്താണ്. വീടുകളും വന്‍ ഭീഷണി നേരിടുന്നു. 2014-15 സാമ്പത്തികവര്‍ഷത്തില്‍ കോളനിയിലെ അഞ്ചു കുടുംബങ്ങള്‍ക്ക് മൂന്നടി വീതിയില്‍ നടപ്പാത നിര്‍മിക്കുന്നതിന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് രണ്ടുലക്ഷം അനുവദിച്ചിരുന്നു. പണി തുടങ്ങാനായി മെറ്റലും കല്ലും ഇറക്കി. എന്നാല്‍, രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമായി ചിലര്‍ നടപ്പാതയുടെ നിര്‍മാണമൊഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് കുടുംബങ്ങള്‍ പറയുന്നു. കുടിവെള്ളമെടുക്കാനോ മറ്റു കാര്യങ്ങള്‍ക്കോ നടക്കാന്‍പോലും വഴിയില്ലാതെ കഷ്ടപ്പെടുകയാണ് കോളനിക്കാര്‍. നാലുമാസം മുമ്പ് പണിതുടങ്ങാനായി പഞ്ചായത്ത് സെക്രട്ടറിയും ഓവര്‍സിയറും സ്ഥലത്തത്തെി മൂന്നടി വീതിയില്‍ അളന്ന് കുറ്റിയടിച്ചിരുന്നു. ചില രാഷ്ട്രീയക്കാരും വാര്‍ഡ് അംഗത്തിന്‍െറ പിടിവാശിയുമാണ് പ്രശ്നത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story