Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിനോദസഞ്ചാര...

വിനോദസഞ്ചാര പദ്ധതികള്‍; പനമരത്ത് ലക്ഷങ്ങള്‍ പാഴാകുന്നു

text_fields
bookmark_border
പനമരം: ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനെന്ന പേരില്‍ പനമരത്ത് ലക്ഷങ്ങള്‍ പാഴാക്കുന്നത് തുടരുന്നു. ഏറ്റവും ഒടുവില്‍ പാലം കവലയില്‍ പുഴയോരത്ത് നിര്‍മിക്കാന്‍ ഉദ്ദേശിച്ച കെട്ടിടത്തിന്‍െറ തറ കഴിഞ്ഞ ദിവസം പൊളിച്ചുനീക്കി. ലക്ഷങ്ങളാണ് തറക്കായി ചെലവഴിച്ചിരുന്നത്. അപൂര്‍വയിനം പക്ഷികളുടെ ആവാസകേന്ദ്രമായ കൊറ്റില്ലം, പനമരം പുഴ എന്നിവയെ ഉള്‍പ്പെടുത്തി പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നുവരുന്നത്. കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, എല്ലാ പദ്ധതികളും തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. പാലത്തിനടുത്ത് ഉല്ലാസ ബോട്ട് സര്‍വിസിനായി അഞ്ചുവര്‍ഷം മുമ്പ് അഞ്ചു ലക്ഷത്തിലേറെ മുടക്കി കല്‍പടവുകളും മറ്റും നിര്‍മിച്ചിരുന്നു. ഉദ്ഘാടനത്തിനു മുമ്പേ കല്‍പടവുകളോടനുബന്ധിച്ചുള്ള റോഡ് തകര്‍ന്നു. പിന്നീട് ഉദ്ഘാടനം നടന്നതുമില്ല. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബോട്ടുകള്‍ പഞ്ചായത്ത് ഓഫിസിനടുത്ത് ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ കിടക്കുന്നുണ്ട്. ബോട്ട് സര്‍വിസ് കേന്ദ്രത്തിനടുത്താണ് പുതിയ കെട്ടിടത്തിനായി തറ നിര്‍മിച്ചത്. കൊറ്റില്ലത്തെ പക്ഷികളെ നിരീക്ഷിക്കാനുള്ള ടവറാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചതെന്ന് കഴിഞ്ഞ ദിവസം തറ പൊളിക്കാനത്തെിയവര്‍ പറഞ്ഞു. ഇവിടെനിന്ന് കൊറ്റില്ലത്തേക്ക് 200 മീറ്ററോളമുണ്ട്. പക്ഷിനിരീക്ഷണമാണ് ലക്ഷ്യമെങ്കില്‍ സൗകര്യപ്രദമായ വേറെ നിരവധി സ്ഥലങ്ങളുണ്ടായിരുന്നു. ടൂറിസം സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നവര്‍ അതിന്‍െറ സംരക്ഷണത്തിനുള്ള സത്വര നടപടികള്‍ എടുക്കുന്നില്ളെന്നതാണ് ആരോപണം. പക്ഷികളെ വേട്ടയാടാന്‍ മനുഷ്യരും ചീങ്കണ്ണികളും സദാ ഇവിടെ ഉണ്ട്. അധികൃതരെ ആകര്‍ഷിക്കുന്ന പനമരത്തെ മറ്റൊരു ടൂറിസം സാധ്യതാ കേന്ദ്രമാണ് പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍. പുരാവസ്തു വകുപ്പിന്‍െറ ഏറ്റെടുക്കല്‍ നടപടികളും മറ്റും തുടങ്ങിയിട്ട് അഞ്ചു വര്‍ഷത്തിലേറെയായി. ഇതിനിടയിലാണ് നീര്‍വാരം റോഡിലെ കല്ലമ്പലത്തിന്‍െറ മുന്‍ഭാഗം ഇടിഞ്ഞുവീണത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാരുടെ മിലിട്ടറി കോട്ട നിലനിന്ന സ്ഥലമാണ് പനമരം. കോട്ടയുണ്ടായിരുന്നുവെന്ന് പുതുതലമുറക്ക് മനസ്സിലാകാന്‍ ആരെങ്കിലും പറഞ്ഞുകൊടുക്കണം. ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ട തലക്കല്‍ ചന്തുവിന് ഏതാനും വര്‍ഷം മുമ്പ് പഞ്ചായത്ത് പണം മുടക്കി സ്മാരകം പണിതു. എന്നാല്‍, കോട്ടയുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു ബോര്‍ഡുപോലും സ്ഥാപിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story