Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകമ്പമല...

കമ്പമല തേയിലത്തോട്ടത്തില്‍ റിസോര്‍ട്ടുകള്‍: മാവോവാദികളുടെ എതിര്‍പ്പ് മുമ്പും

text_fields
bookmark_border
മാനന്തവാടി: ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച കമ്പമല തേയിലത്തോട്ടത്തില്‍ റിസോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനെതിരെ മാവോവാദികളുടെ മുന്നറിയിപ്പ് മുമ്പും. ഇത് അവഗണിച്ചതുമൂലമാണ് ഇവരുടെ നിരന്തര സാന്നിധ്യം ഈ തോട്ടത്തിലുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. തിരുനെല്ലി മേഖലയില്‍ വിതരണംചെയ്ത കാട്ടുതീയുടെ 24ാം ലക്കത്തിലാണ് കമ്പമലയിലെ പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ ലക്കം തിരുനെല്ലിയില്‍ വിതരണം ചെയ്തത്. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ ദുരിതത്തിലാണ് കഴിയുന്നത്. പ്രത്യേകിച്ച് കമ്പമലയിലുള്ളവര്‍. ഇവരിവിടെ ലോക്കല്‍ തൊഴിലാളികള്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. സ്ഥിരംതൊഴിലാളികള്‍ അല്ലാത്തതിനാലാണ് ഇവരെ ഇത്തരത്തില്‍ വിളിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച നാമമാത്രകൂലിയാണ് നല്‍കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കൂടിയിട്ടും കൂലി വര്‍ധിപ്പിക്കാന്‍ തയാറായിട്ടില്ല. അതുകൊണ്ടുതന്നെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം- ലഘുലേഖയില്‍ പറയുന്നു. കെ.എഫ്.ഡി.സി റിസോര്‍ട്ട് നിര്‍മിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെയും ലഘുലേഖയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലപ്പുഴ മേഖലയിലെ റിസോര്‍ട്ട് മാഫിയകളെ പടിയിറക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആഹ്വാനംചെയ്യുന്നുണ്ട്. കമ്പമലയിലെ തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് മാവോവാദികളും ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനം നേടിയെടുക്കാന്‍ കഴിഞ്ഞതിന്‍െറ തെളിവാണ് പകല്‍ തോട്ടത്തിലത്തെി തൊഴിലാളികളുമായി സംസാരിക്കാനും മണിക്കൂറുകളോളം ചെലവഴിക്കാനും കഴിഞ്ഞത്. തൊഴിലാളികളുടെ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുഞ്ഞോം കോളനി പാക്കേജ് മാതൃകയില്‍ പാക്കേജും പദ്ധതികളും ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ തയാറായാലേ മാവോവാദികളുടെ സാന്നിധ്യം തടയാന്‍ കഴിയുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story