Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാർട്ടി വിട്ട ടോം...

പാർട്ടി വിട്ട ടോം വടക്കനെതിരെ പരിഹാസ കൂരമ്പുമായി മുരളീധരൻ

text_fields
bookmark_border
കൊല്ലം: ''ബൂത്ത് ഏത്, മണ്ഡലം ഏതാണ് എന്ന് അറിയാത്ത ഏതോ ഒരു വക്താവുണ്ടായിരുന്നു..., അങ്ങനെ ഒന്നോ രണ്ടോ പേർ പോയതാണോ വ ലിയ കാര്യം..'' കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കനെ കുറിച്ച് കെ.പി.സി.സി പ്രചരണ വിഭാഗം അധ്യക്ഷൻ കെ. മുരളീധരൻ എം.എൽ.എയുടെ പരിഹാസം. കൊല്ലം പാർലമ​െൻറ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് പാർട്ടിവിട്ട ടോം വടക്കനെ രൂക്ഷമായി വിമർശിച്ചത്. മലയാള ഭാഷയെ കൊല്ലരുതെന്ന് സുകുമാർ അഴീക്കോട് പറഞ്ഞ വ്യക്തിയാണ് ടോം വടക്കൻ. അദ്ദേഹം മലയാളമാണോ ഇംഗ്ലീഷ് ആണോ സംസാരിക്കുന്നതെന്ന് ആർക്കും വ്യക്തമല്ല. ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റിട്ടതി​െൻറ തൊട്ടുത്ത ദിവസമാണ് ബി.ജെ.പിയിൽ ചേർന്നത്. മൂന്നുതവണ സീറ്റിനായി വന്നപ്പോഴും പടിക്കു പുറത്താക്കി. സീറ്റ് മോഹത്താലാണ് ഇപ്പോൾ പാർട്ടി വിട്ടത്. കൊണ്ടോട്ടിയിൽ ചായ കുടിക്കാൻ കയറിയപ്പോൾ സംസാരിച്ചതാണ് ലീഗ്-എസ്.ഡി.പി.ഐ രഹസ്യചർച്ചയായി അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ശബ്ദം പോയി. നുണ പറഞ്ഞു ബാക്കിയൊന്നും ഇല്ലാതായപ്പോൾ ശബ്ദം ഇല്ലാതായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നായപ്പോൾ കുറെ കല്ലുമായി നടക്കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തേ കല്ലിട്ടിടത്ത് നിലവിളക്കു കൊളുത്തി ഉദ്ഘാടനം. അല്ലാതെ 1000 ദിവസംകൊണ്ട് ഒന്നും ചെയ്തില്ല. ശബരിമലയിൽ ആചാരം ലംഘിക്കാൻ സർക്കാർ കൂട്ടുനിെന്നന്ന് എവിടെയും പറയും. ഏത് ഇലക്ടറൽ ഓഫിസർ നിർദേശിച്ചാലും ശബരിമലയെ വിഷയത്തിൽ പറയേണ്ടത് പറയും. കോടതിവിധി ഒരു സർക്കാർ എങ്ങനെ ദുരുപയോഗപ്പെടുത്തി എന്ന് തെരഞ്ഞെടുപ്പിൽ ചർച്ചയാകണം. ഒരു നിയമസഭ സീറ്റിൽ ജയിക്കാൻ കഴിയാത്തയാൾ ഏഴ് മണ്ഡലമുള്ള ലോക്സഭ സീറ്റിൽ എങ്ങനെ വിജയിക്കുമെന്ന് കുമ്മനം രാജശേഖരനെക്കുറിച്ച് മുരളീധരൻ പറഞ്ഞു. മോദിയെ ഇറക്കും, പിണറായിക്കിട്ട് കൊടുക്കും എന്ന ഡബിൾ ഇഫക്ടാകും തെരഞ്ഞെടുപ്പു കഴിയുമ്പോൾ ദൃശ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story