Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 5:01 AM IST Updated On
date_range 21 May 2020 5:01 AM ISTകേന്ദ്രാനുമതി ലഭിച്ചു; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻെറ അനുമതി ലഭിച്ചതോടെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മേയ് 26 മുതൽ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമാനദണ്ഡം വന്ന ശേഷം പരീക്ഷകൾ ജൂൺ ആദ്യവാരത്തിൽ നടത്താൻ ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി ഉച്ചക്ക് വന്നതോടെയാണ് പരീക്ഷകൾ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. പരീക്ഷ നടത്തിപ്പിന് േകന്ദ്രാനുമതി ലഭ്യമാകാൻ ചില തടസ്സങ്ങളുണ്ടായിരുന്നെന്നും ഇപ്പോൾ അത് ലഭ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ മുൻകരുതലുകളും ഗതാഗത സൗകര്യവും സർക്കാർ ഒരുക്കും. പ്രത്യേകം എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽപെടുത്തിയാൽ പരിഹരിക്കും. കേന്ദ്രമാനദണ്ഡ പ്രകാരം കെണ്ടയിൻമൻെറ് സോണിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടെങ്കിൽ അവിടത്തെ പരീക്ഷാകേന്ദ്രം മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26 മുതലും ഹയർ സെക്കൻഡറി പരീക്ഷ 27 മുതലുമാണ് നടക്കുക. ലക്ഷദ്വീപിലെയും ഗൾഫിലെയും ഒമ്പത് വീതം സൻെററുകളിലും പരീക്ഷകൾ മാറ്റംകൂടാതെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story