Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ടു മാസത്തിനിടെ ഹയർ...

രണ്ടു മാസത്തിനിടെ ഹയർ സെക്കൻഡറിയിൽ നാലാമത്തെ ഡയറക്​ടറും മാറി

text_fields
bookmark_border
തിരുവനന്തപുരം: രണ്ടു മാസത്തിനിടെ നാലാമത്തെ ഹയർ സെക്കൻഡറി ഡയറക്ടർക്കും സ്ഥാനചലനം. ഒടുവിൽ ഡയറക്ടറുടെ അധികചുമതലയിൽനിന്ന് ഡോ. പി.കെ. ജയശ്രീയെയാണ് മാറ്റിയത്. ജോയൻറ് ഡയറക്ടർ ഡോ. പി.പി. പ്രകാശന് വീണ്ടും ഡയറക്ടറുടെ ചുമതല നൽകി. ഒമ്പത് ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന സമയത്താണ് ഡയറക്ടറേറ്റി​െൻറ തലപ്പത്ത് സർക്കാർ 'കസേര കളി' നടത്തുന്നത്. ജനുവരി 19നാണ് ഡയറക്ടറായിരുന്ന പി.കെ. സുധീർബാബുവിനെ കോട്ടയം കലക്ടറായി നിയമിച്ചത്. പകരം കോട്ടയം കലക്ടർ ബി.എസ്. തിരുമേനി ഫെബ്രുവരി നാലിന് ഹയർ സെക്കൻഡറി ഡയറക്ടറായി ചുമതലയേറ്റു. ഒരാഴ്ച പിന്നിടുേമ്പാഴേക്കും തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കിയപ്പോൾ വി.ആർ. പ്രേംകുമാറിനെ ഹയർ സെക്കൻഡറി ഡയറക്ടറാക്കി. തൊട്ടുപിന്നാലെ പ്രേംകുമാറിനെ അസാപ് സി.ഇ.ഒ ആയി നിയമിക്കുകയും ജോയൻറ് ഡയറക്ടർ പ്രകാശന് വീണ്ടും ഡയറക്ടറുടെ ചുമതല നൽകുകയും ചെയ്തു. പരീക്ഷ തുടങ്ങുന്ന സമയത്ത് സ്ഥിരംഡയറക്ടറില്ലെന്ന വിമർശനം ഉയർന്നതോടെ കൃഷി വകുപ്പ് ഡയറക്ടർ ഡോ. ജയശ്രീക്ക് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ചുമതല നൽകി. മന്ത്രിസഭാ യോഗത്തി​െൻറ അംഗീകാരമില്ലാതെ നടത്തിയ ക്രമീകരണം കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറി​െൻറ വിമർശനത്തിനിടയാക്കിയതോടെ ജയശ്രീ അധികചുമതല ഒഴിഞ്ഞു മടങ്ങുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story