നാട്ടിൽ കുട്ടികളുടെ ഡോക്ടർ(വ്യാജൻ); പിടിയിലായപ്പോൾ നാണയത്തുട്ട് വിഴുങ്ങി
text_fieldsനെടുമങ്ങാട്: എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിച്ച യുവാവ് പിടിയിൽ. അരുവിക്കര ഡാമിന് സമീപം വാടകക്ക് താമസിച്ചിരുന്ന നാവായിക്കുളം കുന്നുവി ള പുത്തൻവീട്ടിൽ രാജേഷിനെയാണ് (35) അരുവിക്കര സി.ഐ ഷിബുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
എസ്.എ.ടി ആശുപത്രിയിലെ പീടിയാട്രിക് കാർഡിയോളജി സർജറി വിഭാഗം യൂനിറ്റ് രണ്ട് എന്ന വ്യാജസീലും െഎഡൻറിറ്റി കാർഡും കണ്ടെടുെത്തന്ന് പൊലീസ് അറിയിച്ചു.
ആറ് വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്തിരുന്നതായും ഇപ്പോൾ എസ്.എ.ടിയിലെ സർജറി വിഭാഗത്തിലാണ് ജോലിയെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. കളത്തറക്ക് സമീപമായിരുന്നു ഇയാൾ ആദ്യം വാടകക്ക് താമസിച്ചിരുന്നത്. പൊലീസ് സ്റ്റേഷനില്‍ രാജേഷ് നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് എൻഡോസ്കോപ്പിക്ക് വിധേയനാക്കി. അന്നനാളത്തില്‍ കുടുങ്ങിക്കിടന്ന പത്തുരൂപയുടെ നാണയത്തുട്ട് കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. അബ്ദുൽ റഷീദിെൻറ നേതൃത്വത്തിൽ പുറത്തെടുത്തു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളെ റിമാൻഡ് ചെയ്ത് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.