Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാഹീൻബാഗിലെ പെൺ...

ശാഹീൻബാഗിലെ പെൺ പോരാട്ടത്തിന് തലസ്ഥാനത്തും െഎക്യദാർഢ്യം

text_fields
bookmark_border
ശാഹീൻബാഗിലെ പെൺ പോരാട്ടത്തിന് തലസ്ഥാനത്തും െഎക്യദാർഢ്യം
cancel
camera_alt?????????????????? ????????????????????? ?????????????????????????? ????????? ??????????? ??????????????????? ????????????????? ??????????????????????? ??????????

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ വനിതകൾ നടത്തുന്ന െഎത ിഹാസിക പ്രക്ഷോഭയിടമായ ശാഹീൻബാഗിന് തലസ്ഥാനത്ത് തുടർച്ച. വിദ്യാർഥിനികളുടെയ ും വീട്ടമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് സെക്രേട്ടറിയറ്റിന് മുന്നിലെ ഇൗ സമരചത്വരം. 500ഒാളം അംഗങ്ങളുള്ള എവേക്ക് എന്ന വാട്സ്ആപ് കൂട്ടായ്മയാണ് ശാഹീൻബാഗിന് െഎക്യദാർഢ്യമർപ്പിച്ച് തലസ്ഥാനത്തും പ്രക്ഷോഭമാരംഭിച്ചത്. രണ്ടാം ദിവസമായി ചൊവ്വാഴ്ച വിളപ്പിൽശാലയിൽനിന്നുള്ള വീട്ടമ്മമാരാണ് സമരപ്പന്തലിൽ അണിനിരന്നത്. മതത്തിെൻറ പേരിൽ പൗരത്വം നിർണയിക്കുന്നതിനെതിരായ കനത്ത പ്രതിഷേധമാണ് സമരപ്പന്തലിൽ ഉയരുന്നത്. മുദ്രാവാക്യങ്ങൾക്കൊപ്പം പാട്ടും നാടകവുമൊക്കെയായി സമരപ്പന്തൽ സർഗാത്മക പ്രതിഷേധത്തിെൻറ വേദി കൂടിയാണ്.

ഗായക സംഘങ്ങളും സാംസ്കാരിക പ്രവർത്തകരും െഎക്യദാർഢ്യവുമായി എത്തുന്നുണ്ട്. രാവിലെ അനീഷ് തകഴിയുടെ ഏകാംഗ നാടകം അരങ്ങേറി. പൗരത്വ വിഷയത്തിലെ മൂർച്ചയേറിയ ചോദ്യങ്ങളെറിഞ്ഞ അവതരണം കാണാൻ നിരവധി പേരാണ് ഒത്തുകൂടിയത്. വൈകീട്ട് വിദ്യാർഥികളുടെ സാന്നിധ്യംകൊണ്ട് ‘ശാഹീൻബാഗ്’ സജീവമായി. യൂനിവേഴ്സിറ്റി കോളജിൽനിന്നുള്ള വിദ്യാർഥികളെത്തി സമരത്തിന് െഎക്യദാർഢ്യമറിയിച്ചു. ഫൈൻ ആർട്സ് കോളജിൽ നിന്നുള്ള വിദ്യാർഥികൾ കാൻവാസിൽ കൂട്ടമായി ചിത്രം വരച്ചാണ് പെൺപോരാട്ടത്തിന് പിന്തുണയേകിയത്. വഴുതക്കാട് വിമൺസ് കോളജിലെ വിദ്യാർഥികളും എത്തി. വരുംദിവസങ്ങളിൽ സമരത്തിന് ജനപിന്തുണയേറുമെന്നാണ് ആദ്യ രണ്ട് ദിവസത്തെ പൊതു പങ്കാളിത്തത്തിൽനിന്ന് വ്യക്തമാകുന്നത്. രാഷ്ട്രീയമോ, ജാതിമത പരിഗണനകളോ ഇല്ലാരെ പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദമുയർത്തുന്ന ആർക്കും സമരത്തിൽ കണ്ണിചേരാമെന്നാണ് സംഘാടകരുെട നിലപാട്. വിദ്യാർഥിനികളും വീട്ടമ്മമാരുമെല്ലാമാണ് വാട്സ്ആപ് ഗ്രൂപ്പിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story