പ്രവാസിയുടെ വീട് കത്തിച്ച കേസിൽ പ്രതികൾ കീഴടങ്ങി
text_fieldsെനടുമങ്ങാട്: പ്രവാസിയുടെ വീട് കത്തിച്ച കേസിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി. നെടുമങ് ങാട് മൂഴിയിലുള്ള പ്രവാസി ഷിയാസിെൻറ പേരിലുള്ള സുൽത്താൻ വീട് കഴിഞ്ഞ ഫെബ്രുവരി അഞ്ചിന ് രാത്രി 10 മണിയോടെ കത്തിച്ച േകസിലാണ് എട്ടാം പ്രതിയായ കൊല്ലം തൃക്കോവിൽവട്ടം മുഖത്തല ചേരിയിൽകോണം ജാഫർ മൻസിലിൽ ജാഫർ (24), 11ാം പ്രതിയായ കൊല്ലം മയ്യനാട് തട്ടാമല മേവറം വയലിൽ പുത്തൻവീട്ടിൽ ദിനു (21) എന്നിവർ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കൊല്ലം മങ്ങാട് സ്വദേശികളായ ജോർജും പ്രജിത്തും ഷിയാസും ഗൾഫിൽ കൂട്ടു ബിസിനസ് നടത്തിവരുകയായിരുന്നു.
ബിസിനസിലുള്ള ബന്ധം തെറ്റിപ്പിരിഞ്ഞ് ജോർജിെൻറ ജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് ഷിയാസ് ഒറ്റി കൊടുത്തതാെണന്നാരോപിച്ചാണ് ഷിയാസിെൻറ വീട്ടിൽ ജോർജിെൻറ നേതൃത്വത്തിലുള്ള പ്രതികൾ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തുകയും വീട്ടുപകരണങ്ങൾ തീയിടുകയും ചെയ്തത്. ഇതിലൂടെ ഷിയാസിന് 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. രാത്രിയിൽ നടത്തിയ കുറ്റകൃത്യത്തിന് ദൃക്സാക്ഷികളോ മറ്റ് തെളിവുകളോ ലഭിച്ചിരുന്നില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈ കേസിലെ സൂത്രധാരന്മാരായ മൂന്ന് പ്രതികൾ വിദേശത്താണ്. ഈ കേസുമായി ബന്ധപ്പെട്ട് പ്രതികൾ മൂൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ, വീണ്ടും ഒളിവിൽപോയ പ്രതികൾ കൂട്ടുപ്രതി അറസ്റ്റിലായതിനെ തുടർന്ന് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഈ കേസിലെ ആറുപ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
