Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽകയറ്റം ശക്തം;...

കടൽകയറ്റം ശക്തം; ഹൃദയം തകർന്ന് തീരം

text_fields
bookmark_border
കടൽകയറ്റം  ശക്തം; ഹൃദയം തകർന്ന് തീരം
cancel
camera_alt????????? ???????? ??????? ????

വലിയതുറ: ജില്ലയിൽ ശക്തമായ കടലാക്രമണത്തിൽ ഒമ്പത് വീടുകള്‍ തകര്‍ന്നു. 500ഒാളം വീടുക ള്‍ അപകട ഭീഷണിയിലാണ്. തീരദേശത്ത് ദുരതാശ്വാസക്യാമ്പുകള്‍ തുറന്നു. കടലാക്രണം ശക്ത മായ പ്രദേശങ്ങളില്‍ റവന്യൂമന്ത്രി അടക്കമുള്ളവര്‍ സന്ദര്‍ശനം നടത്തി. അതേസമയം, കട ല്‍ഭിത്തി നിർമാണം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതില്‍ പ്രതിഷേധിച്ച് തീരവാസികള്‍ ഇറിഗ േഷന്‍ ഓഫിസ് മാര്‍ച്ച് നടത്തി. വ്യാഴാഴ്ച കടലാക്രമണത്തില്‍ വലിയതുറ, ചെറിയതുറ, കുഴിവിളാകം ഭാഗങ്ങളിലെ ഒമ്പത് വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. പൂന്തുറ മുതല്‍ വേളി വരെയുള്ള ഭാഗങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുകയാണ്. നേരത്തെയുണ്ടായ കടലാക്രമണത്തില്‍ ഇൗ ഭാഗത്തെ മൂന്നാംനിര, നാലാംനിര വീടുകള്‍ തകര്‍ന്നിരുന്നു.

ഇപ്പോള്‍ കടല്‍ അടിച്ചു കയറി അഞ്ചാംനിര, ആറാംനിരയിലുള്ള അഞ്ഞൂറോളം വീടുകള്‍ക്ക് ഭീഷണിയുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് കടലാക്രണം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും അധികം ശക്തമാകുമെന്ന് തീരവാസികള്‍ കരുതിയില്ല. ബുധനാഴ്ച തെന്ന നാട്ടുകാര്‍ കടലാക്രമണത്തില്‍നിന്ന് താൽക്കാലിക രക്ഷ നേടാനായി ചാക്കില്‍ മണലുകള്‍ നിറച്ച് ചെറിയ രീതിയില്‍ സംരക്ഷണം തീര്‍ത്തിരുന്നെങ്കിലും തിരമാലകള്‍ അതെല്ലാം തകർത്താണ് വീടുകളിലേക്ക് ഇരച്ചുകയറിയത്. വീടുകള്‍ തകര്‍ന്നവരെ റവന്യൂ അധികൃതര്‍ വലിയതുറ ബഡ്സ് സ്കൂളിലും യു.പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് അവിടേക്ക് മാറ്റി. മന്ത്രി ഇ. ചന്ദ്രശേഖരന്‍, കലക്ടര്‍ കെ. വാസുകി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ എന്നിവര്‍ വ്യാഴാഴ്ച കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

കടല്‍ഭിത്തി നിർമാണം നടത്താത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ മാർച്ച് നടത്തിയതോടെ ഇറിഗേഷന്‍ ഉദ്യോഗസ്ഥർ സ്ഥലം സന്ദര്‍ശിച്ചു. അധികൃതർ സ്ഥിതിഗതികള്‍ വിലയിരുത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍. വലിയതുറ കടല്‍പാലത്തിന് സമീപം തുറമുഖവകുപ്പിെൻറ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ സെൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിെൻറ ഫീല്‍ഡ് റിസര്‍ച് കെട്ടിടം ബുധനാഴ്ച തകര്‍ന്നിരുന്നു. ചരിത്രസ്മാരകമായ വലിയതുറ കടല്‍പാലം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.

കടലില്‍ ന്യൂനമർദം ഉണ്ടാകുമ്പോള്‍ തീരത്ത് ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് വിദഗ്ധര്‍ നേരത്തേ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിെൻറ ഫലമായാണ് ചെറിയ ന്യൂനമർദം പോലും തീരത്തിന് താങ്ങാന്‍ കഴിയാതെ വരുന്നത്. വിഴിഞ്ഞത്ത് രാജ്യാന്തര തുറമുഖത്തിനായി നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന വിപത്തുക്കളെ കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിനെയെല്ലാം അവഗണിച്ച് ഡ്രഡ്ജിങ് നടത്തുമ്പോള്‍ കടല്‍ കൂടുതല്‍ തീരത്തേക്ക് കയറുന്നു. ഒപ്പം കടലില്‍ ന്യൂനമർദ പ്രതിഭാസം കൂടി എത്തിയതോടെയാണ് കടലാക്രമണം ശക്തമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story