Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
500 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി
cancel
camera_alt??????????????????? ????????????? ???????? ????? ??????????????????? ??????????? ??????? ????

വെഞ്ഞാറമൂട്: കോഴി ഫാമിെൻറ മറവില്‍ ചാരായ വാറ്റ്, 500 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. വെമ്പായം പഞ്ചായത്തിലെ ചീരാണിക്കര സ്വദേശിയുടെ ഉടമസ്ഥതയില്‍ വെട്ടുപാറയിലുള്ള വീട്ടില്‍നിന്നാണ് ഇവ പിടികൂടിയത്. മലയിൻകീഴ് സ്വദേശിയായ ഒരാള്‍ കോഴിഫാം നടത്തുന്നതിനായി ഒരു മാസം മുമ്പ് വാടകക്ക് എടുത്തതായിരുന്നു വീട്. ഫാമിനായി ഷെഡ് കെട്ടിയെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.വീട്ടുവളപ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ എത്തിയ തൊഴിലുറപ്പു തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ജോലിക്കിടെ വീടിനു സമീപത്തു നിന്നായി മദ്യത്തിെൻറ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡ് അംഗത്തെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, വാര്‍ഡ് അംഗവും വെമ്പായം പഞ്ചായത്ത് വൈസ്പ്രസിഡൻറുമായ ഷീലജ സ്ഥലത്തെത്തുകയും വട്ടപ്പാറ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ശേഷം നെടുമങ്ങാട് എക്‌സൈസിനെ വിവരം അറിയിച്ചു. കോട കലക്കാനുപയോഗിച്ച 500 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, ഗ്യാസ് സിലിണ്ടര്‍, അടുപ്പ്, പ്രഷര്‍ കുക്കര്‍, ഈസ്റ്റ് എന്നിവയും പിടിച്ചെടുത്തു. വീട്ടില്‍നിന്ന് 50 മീറ്റര്‍ അകലെയായി സ്ഥാപിച്ച ടാങ്കില്‍ കോട കലക്കി പുളിപ്പിച്ച് പി.വി.സി പൈപ്പ് വഴി വീട്ടിലെ പാത്തായപ്പുരയില്‍ എത്തിച്ച് വാറ്റി ചാരായമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കോട എക്‌സൈസ് നശിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. സജിത്, അസിസ്റ്റൻറ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. ഷാക്കിര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ ജയകുമാര്‍, അനില്‍ കുമാര്‍, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ അലുണ്‍ സേവ്യര്‍, അഭിലാഷ്, രമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story