Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:27 AM IST Updated On
date_range 1 Jun 2020 1:27 AM IST'വിക്ടേഴ്സി'നെ എതിർത്ത സി.പി.എം നിലപാട് ഒാർമിപ്പിച്ച് ഉമ്മൻ ചാണ്ടിയും ഇ.ടിയും
text_fieldsbookmark_border
തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി തിങ്കളാഴ്ച സ്കൂൾ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കുേമ്പാൾ ചാനൽ തുടങ്ങുന്നതിനെ എതിർത്ത സി.പി.എം നിലപാട് ഒാർമിപ്പിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീറും. ഇരുവരും േഫസ്ബുക്ക് പോസ്റ്റിലൂടെയാണ് ചാനൽ തുടങ്ങിയ കാലത്തെ സംഭവങ്ങൾ അനുസ്മരിക്കുന്നത്. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്ന് പറഞ്ഞാണ് ഉമ്മൻ ചാണ്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ചാനലിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് വ്യാപകമായി ഉപയോഗിക്കാൻ തീരുമാനിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. 2005ൽ ഇടതുപക്ഷത്തിൻെറ എതിർപ്പ് മറികടന്ന് യു.ഡി.എഫ് സർക്കാർ തുടങ്ങിയ ചാനൽ ഇന്ന് രാജ്യെത്ത മുൻനിര വിദ്യാഭ്യാസ ചാനലാണ്. സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എൽ.ഡി.എഫിന് 14 വർഷവും കോവിഡും വേണ്ടിവന്നുവെന്നും ഉമ്മൻ ചാണ്ടി പരിഹസിച്ചു. ധന്യമായ ഒരു നിമിഷത്തിൻെറ ഒാർമക്ക് എന്ന പേരിലാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിൻെറ കുറിപ്പ്. അന്ന് ഉയർന്ന വിവാദങ്ങളും കുറിപ്പിലുണ്ട്. കുട്ടികളെ വിക്ടറിപീഠത്തിലെത്തിക്കാൻ വിക്ടർ വർധിതവീര്യത്തോടെ വീണ്ടും വരുന്നു. സ്വാഗതം. ഓൺലൈൻ വിദ്യാഭ്യാസത്തിന് നന്മ നേരുന്നുവെന്നും പറഞ്ഞാണ് ബഷീറിൻെറ കുറിപ്പ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story