Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2020 11:31 PM GMT Updated On
date_range 6 May 2020 11:31 PM GMTപ്രവാസികളെ സ്വീകരിക്കുന്നതിന് ജില്ലയിൽ സംവിധാനങ്ങൾ സജ്ജമായി
text_fieldsbookmark_border
ബുധനാഴ്ച ലഭിച്ച 104 പരിശോധനാഫലങ്ങൾ നെഗറ്റിവ് തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ജില്ലയിൽ സജ്ജമായി. ബുധനാഴ്ച ജില്ലയിൽ പുതുതായി 202 പേർ രോഗനിരീക്ഷണത്തിലായി. 154 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 2789 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ബുധനാഴ്ച രോഗലക്ഷണങ്ങളുമായി ഏഴ് പേരെ പ്രവേശിപ്പിച്ചു. 19 പേരെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളജ്- 22 ജനറൽ ആശുപത്രി- ഒമ്പത് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം- ഒന്ന് എസ്.എ.ടി ആശുപത്രി-നാല് വിവിധ സ്വകാര്യ ആശുപത്രികൾ-13 ആകെ 49 പേർ ആശുപത്രികളിൽ ബുധനാഴ്ച 81 സാമ്പിളുകൾ പരിശോധനക്കയച്ചു. ബുധനാഴ്ച ലഭിച്ച 104 പരിശോധനാഫലങ്ങൾ നെഗറ്റിവായി. കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 67 പേരെ താമസിപ്പിച്ചിട്ടുണ്ട്. അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം, കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 6603 വാഹനങ്ങളിലെ 11,177 യാത്രക്കാരെ സ്‌ക്രീനിങ് നടത്തി. കലക്ടറേറ്റ് കൺട്രോൾ റൂമിൽ 280 കാളുകളും ദിശ കാൾ സൻെററിൽ 110 കാളുകളും ബുധനാഴ്ച ലഭിച്ചു. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 11 പേർ ബുധനാഴ്ച മൻെറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 455 പേരെ ബുധനാഴ്ച വിളിക്കുകയും അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇതുവരെ 24162 പേരെ മാനസിക പിന്തുണ ഉറപ്പിക്കാനായി വിളിച്ചു. ആകെ നിരീക്ഷണത്തിലുള്ളവർ -2905 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 2789 ആശുപത്രികളിലുള്ളവർ -49 കോവിഡ് കെയർ സൻെററുകളിലുള്ളവർ -67
Next Story