Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2020 5:02 AM IST Updated On
date_range 13 Jan 2020 5:02 AM ISTജെ.എൻ.യുവിൽ സമരം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ഏജൻറുമാർ -എ.പി. അബ്ദുല്ലക്കുട്ടി.
text_fieldsbookmark_border
വട്ടിയൂർക്കാവ്: ജെ.എൻ.യുവിൽ സമരം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ഏജൻറുമാരാണെന്ന് എ.പി. അബ്ദുല്ലക്കുട്ടി. ബി.ജെ.പി വട്ടിയൂർക്കാവ് നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ പ്രചാരണജാഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമൻെറ് പാസാക്കിയ നിയമത്തെക്കുറിച്ച് ചിലർ കള്ളമാണ് പ്രചരിപ്പിക്കുന്നത്. കേരളത്തിലെ മുസ്ലിംകളെല്ലാം ദേശീയ മുസ്ലിംകൾ തന്നെയാണ്. ഇന്ത്യയിൽ ജനിച്ച മുസ്ലിംകൾക്ക് ഈ രാജ്യത്ത് നിന്നുപോകേണ്ടി വരില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. കൂത്തുപറമ്പിലും ഇതുപോലെ അനാവശ്യ സമരം നടത്തി അഞ്ചുപേരെ കൊലയ്ക്ക് കൊടുത്തവരാണ് കേരളത്തിൽ പൗരത്വനിയമത്തിനെതിരെ സമരത്തിന് പ്രേരിപ്പിക്കുന്നത്. മക്കളെ വിദേശത്ത് പഠിപ്പിക്കാനയച്ച് സ്വകാര്യ മുതലാളിമാരാക്കുന്നവരാണ് മുസ്ലിം ചെറുപ്പക്കാരുടെ ഭാവി ഇല്ലാതാക്കി അക്രമസമരത്തിന് പറഞ്ഞുവിടുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് വി.ജി. ഗിരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് എസ്. സുരേഷ്, എസ്. ജയചന്ദ്രൻ, വഎസ്. ഹരിശങ്കർ, മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു. ചിത്രം: IMG-20200112-WA0079.jpg ബി.ജെ.പി വട്ടിയൂർക്കാവ് നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ പ്രചാരണ ജാഥ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story