Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:03 AM IST Updated On
date_range 30 Oct 2019 5:03 AM ISTമെഡിസെപ്പിൽ സർക്കാറിന് നോട്ടക്കുറവുണ്ടായി -കെ.പി. രാജേന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സംസ്ഥാന സർക്കാറിന് നോട്ടക്കുറവ ുണ്ടായതായി എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിലയൻസ് പോലുള്ള കോർപറേറ്റ് ഭീമന്മാരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏൽപിക്കുമ്പോൾ അവർ ലാഭേച്ഛയോടുകൂടി മാത്രമേ കാര്യങ്ങളെ സമീപിക്കുവെന്ന് സർക്കാർ മനസ്സിലാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ പൊതുമേഖല സ്ഥാപനങ്ങൾക്കായിരുന്നു സർക്കാർ മുൻഗണന നൽകേണ്ടിയിരുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിരവധി ആശങ്കകൾ ജീവനക്കാർക്കുണ്ട്. അത് പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളായ കെ.എസ്. സജികുമാർ, ബി. ശ്രീകുമാർ, എസ്. വിനോദ് മോഹൻ, ഡോ. ബി.എസ്. സുമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story