Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTമലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താഴ്ന്നു -അടൂർ
text_fieldsbookmark_border
തിരുവനന്തപുരം: മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താഴ്ന്നുപോയെന്ന് ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ന സിനിമ ചന്ദനക്കുറിയിട്ട് വെളുപ്പിേന തിയറ്ററിൽ പോയി കാണുന്നവരായി മലയാളിപ്രേക്ഷകർ മാറി. ബി.എയും എം.എയുമൊക്കെ നേടിയ അഭ്യസ്തവിദ്യരായ ആളുകളും അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്. മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചാണ് ഇത്തരം ആഘോഷങ്ങൾ നടക്കുന്നത്. കോളജ് വിദ്യാഭ്യാസവകുപ്പും ചലച്ചിത്രഅക്കാദമിയും സി-ഡിറ്റും വിെമൻസ് കോളജ് മലയാളവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഏഴുദിവസത്തെ ചലച്ചിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾകുട്ടികൾ കൂട്ടത്തോടെ സിനിമ എടുക്കുകയാണ്. ഏതെങ്കിലും അധ്യാപകരുടെ താൽപര്യപ്രകാരമാകും ഇത്. ഇത് കുട്ടികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യലാണ്. ഈ പ്രായത്തിൽ കൂട്ടികൾ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും വളരുകയാണ് വേണ്ടതെന്നും അടൂർ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ജി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സി-ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ്, മലയാളവിഭാഗം അധ്യക്ഷൻ ഡോ. എസ്. നൗഷാദ്, സെമിനാർ കോഓഡിനേറ്റർ ഡോ. സ്വപ്ന ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story