Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2019 5:04 AM IST Updated On
date_range 22 Sept 2019 5:04 AM ISTഒളിച്ചുവെക്കാനില്ലെങ്കില്‍ സി.എ.ജി ഓഡിറ്റിങ്ങിനെ ഭയക്കുന്നതെന്തിന് -മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: കിഫ്ബിയിലെ ഇടപാടുകള്‍ സംബന്ധിച്ച് ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ സി.എ.ജി ഓഡിറ്റിങ്ങിനെ എന ്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മസാല ബോണ്ടുകള്‍ വില്‍പന നടത്തിയ വകയില്‍ എത്ര തുക ഇതുവരെ കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശരാശരി 9.5 ശതമാനം നിരക്കില്‍ പലിശക്കെടുത്ത പണമാണ് കുറഞ്ഞ നിരക്കില്‍ നിക്ഷേപിച്ച് വലിയ നഷ്ടം വരുത്തുന്നത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാനത്തിൻെറ സാമ്പത്തികബാധ്യത ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കും. ജനിക്കുന്ന ഓരോ കുഞ്ഞും കടക്കാരനായി മാറും. ഈ സാമ്പത്തികഭാരം മുഴുവനും അന്ന് ഭരണത്തിലുള്ള സര്‍ക്കാറിൻെറ ചുമലിലാകും. വികസന പ്രവര്‍ത്തനങ്ങള്‍ പൂർണമായും സംസ്ഥാനത്ത് താളംതെറ്റും. അതിനാല്‍ കിഫ്ബിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനത്തിന് അറിയാന്‍ അവകാശമുണ്ട്. അത് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തയാറാകുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story