Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅയോധ്യ ദാറുൽ ഇസ്​ലാം...

അയോധ്യ ദാറുൽ ഇസ്​ലാം ആയിരു​െന്നന്ന് നിർമോഹി അഖാഡ​

text_fields
bookmark_border
ബാബരി ഭൂമി ബാബർക്ക് വഖഫ് ചെയ്യാനാവില്ലെന്നും വാദം ഹസനുൽ ബന്ന ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന അയോധ്യ ദാറുൽ ഇസ്ലാം ആയിരുെന്നന്ന് നിർമോഹി അഖാഡ. അതിനാൽ ഇസ്ലാമിക നിയമം അനുസരിച്ച് താൻ കീഴടക്കിയ ദാറുൽ ഇസ്ലാമിലെ വരുമാനമല്ലാതെ ഭൂസ്വത്തുക്കളൊന്നും മുസ്ലിം ഭരണാധികാരിയായ ബാബറിന് കൈവശപ്പെടുത്താൻ അധികാരമില്ലെന്നും ബാബരി ഭൂമി കേസിൻെറ വാദം കേൾക്കലിൽ നിർമോഹി അഖാഡ ബോധിപ്പിച്ചു. വാദം കേൾക്കലിൻെറ 14ാം ദിവസമായ ബുധനാഴ്ച നിർമോഹി അഖാഡക്കുവേണ്ടി ഹാജരായ അഡ്വ. പി.എൻ. മിശ്രയാണ് ഇൗ വാദമുഖങ്ങൾ നിരത്തിയത്. അയോധ്യയിലെ ചക്രവർത്തിയും ബാബറും തമ്മിൽ യുദ്ധം നടന്നിരുെന്നന്നാണ് വഖഫ് ബോർഡിൻെറ വാദമെന്ന് മിശ്ര പറഞ്ഞു. ഇസ്ലാമിക നിയമം അനുസരിച്ച് ദാറുൽ ഇസ്ലാമിൽ ഒരു മുസ്ലിം ഭരണാധികാരിയെ മറ്റൊരു മുസ്ലിം രാജാവ് തോൽപിച്ചാൽ ഭൂമി ഏറ്റെടുക്കാൻ പാടില്ലെന്നും റവന്യൂ മാത്രമേ എടുക്കാവൂ എന്നും മിശ്ര വാദിച്ചു. അയോധ്യയിലെ ചക്രവർത്തി ഇബ്രാഹിം ലോധി ആയിരുെന്നന്നും മിശ്ര കൂട്ടിേച്ചർത്തു. എന്നാൽ, ഒരു മുസ്ലിം ഭരണാധികാരി മാറി മറ്റൊരു മുസ്ലിം ഭരണാധികാരി വന്നാൽ പള്ളിയെങ്ങനെ പള്ളിയല്ലാതാകുമെന്ന് ജസ്റ്റിസ് ബോബ്ഡെ ചോദിച്ചു. ബാബരി മസ്ജിദിന് അടിത്തറയിെട്ടന്ന് കരുതുന്ന ഹിജ്റ വർഷം 935െല (എ.ഡി 1528) മൂന്നു ദിവസങ്ങളെ കുറിച്ച് എഴുതിയ പേജുകൾ മാത്രമേ 'ബാബർനാമ'യിൽനിന്ന് കാണാതായിട്ടുള്ളൂ എന്ന് മിശ്ര വാദിച്ചു. ബാബർ നാമയിൽ മീർബാഖി എന്ന ഒരാളുടെ പേരുമില്ല എന്ന് കൂടി മിശ്ര വാദിച്ചപ്പോൾ ബാബർ ക്ഷേത്രം തകർത്ത് പള്ളി പണിതിട്ടില്ല എന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് ബോബ്ഡെ തിരിച്ചു ചോദിച്ചു. ബാബരി മസ്ജിദ് ഉണ്ടാക്കിയത് ബാബറാണെന്നാണ് സുന്നീ വഖഫ് ബോർഡിൻെറ വാദം. അങ്ങെനയെങ്കിൽ പള്ളി വഖഫ് ചെയ്തതും ബാബർ ആയിരിക്കേണ്ടതുണ്ട്. എന്നാൽ, ഒൗറംഗസീബ് ആണ് നാല് ഹിന്ദു മന്ദിരങ്ങൾ തകർത്തത് എന്നാണ് അദ്ദേഹത്തിൻെറ ഇറ്റാലിയൻ കമാൻഡർ പറയുന്നതെന്ന് മിശ്ര വാദിച്ചു. ബാബർ നാമയിലോ ഗുൽബദൻ ബീഗം എഴുതിയ 'ഹുമയൂൺ നാമ'യിലോ അബുൽ ഫസലിൻെറ 'െഎനി അക്ബറി'യിലോ 'തുസുകി ജഹാംഗീരി'യിലോ ഏതെങ്കിലും പള്ളിയെ കുറിച്ചുള്ള പരാമർശമില്ല എന്നും മിശ്ര തുടർന്നു. എന്നാൽ, ഇതൊന്നും അലഹബാദ് ഹൈകോടതിക്ക് മുമ്പാെക വെക്കാത്ത പുതിയ വാദങ്ങളാണെന്ന് സുന്നീ വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story