Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:03 AM IST Updated On
date_range 29 Aug 2019 5:03 AM ISTഎസ്.എ.ടി ആശുപത്രിയിൽ ബാലന്‍ മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍
text_fieldsbookmark_border
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലന്‍ മരിച്ചു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ ജസ്റ്റിന്‍-സുമിത ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് (എട്ട്) മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രക്തക്കുറവും വിളര്‍ച്ചയും ജനിതക തകരാറുമുള്ള വിഷ്ണു മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതോടെ ആരോഗ്യനില വഷളായ കുട്ടി ബുധനാഴ്ച രാത്രി ഒമ്പതരയോടെ മരിച്ചു. അതേസമയം ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാരോപിച്ച് രക്ഷാകർത്താക്കളും ബന്ധുക്കളും ആശുപത്രിയില്‍ ബഹളംെവച്ചു. മെഡിക്കല്‍ കോളജ് എസ്.െഎ ആര്‍.എസ്. ശ്രീകാന്തിൻെറ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. കുഞ്ഞിന് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story