Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:03 AM IST Updated On
date_range 1 Aug 2019 5:03 AM ISTവായനശാലകൾ തുറക്കാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
വെളിയം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വായനശാലകൾ തുറന്ന് പ്രവർത്തിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധ ം. വെളിയം കോളനിയിലെ പട്ടികജാതി വായനശാല 1999ൽ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. നൂറു കണക്കിന് പുസ്തകങ്ങൾ ഇവിടെ ചിതലെടുത്ത് നശിക്കുകയാണ്. രണ്ട് നില കെട്ടിടം ഉൾക്കൊള്ളുന്ന വായനശാലക്ക് അനുവദിക്കുന്ന ഫണ്ട് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുെന്നന്ന ആക്ഷേപവും ശക്തമാണ്. കെട്ടിടത്തിൻെറ ജനാല ചില്ലുകൾ സാമൂഹികവിരുദ്ധർ അടിച്ച് നശിപ്പിച്ചു. കുടവട്ടൂർ ആശാൻ മുക്കിലെ വായനശാല ആറുവർഷം മുമ്പ് ഉദ്ഘാടനം നടത്തിയതാണ്. നാല് ലക്ഷം രൂപ ചെലവിൽ കെട്ടിടം ഉൾപ്പെടെ രണ്ട് കമ്പ്യൂട്ടർ, ഒരു ടി.വി, അലമാരകളും കസേരകളും നൂറ് കണക്കിന് പുസ്തങ്ങളും നശിക്കുകയാണ്. വായനശാല ഇപ്പോൾ കാട് കയറിയ അവസ്ഥയിലാണ്. 2004ൽ പണി പൂർത്തിയാക്കിയ വെളിയം ദാമോദരൻ സാംസ്കാരിക കേന്ദ്രത്തിൻെറ അവസ്ഥയും ഇതു തന്നെയാണ്. മാരൂരിലെ ധമനി വായനശാലക്ക് 20 വർഷത്തെ പഴക്കമുണ്ടെങ്കിലും വർഷങ്ങളായി പ്രവർത്തനരഹിതമാണ്. പഞ്ചായത്ത് അധികൃതർ ഗ്രാമീണമേഖലയിൽ വായനശാലകൾ നിർമിക്കുന്നതല്ലാതെ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്താത്തത് നാട്ടുകാരിൽ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പട്ടികജാതി വായനശാലകൾക്കടക്കം സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ലാപ്സായി പോവുകയോ മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുകയോ ആണ് പതിവ്. ബലിതർപ്പണം നടത്തി ഓയൂർ: വെളിനല്ലൂർ ശ്രീരാമക്ഷേത്രാങ്കണത്തിൽ നടന്ന പിതൃബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിന് മുന്നിലെ ഇത്തിക്കരയാറ്റിലെ മലഞ്ചുഴി കടവിലാണ് ബലിതർപ്പണം നടന്നത്. കോഴിക്കോട് ഭരദ്വാജാശ്രമം ബാലൻ ശാസ്ത്രികൾ ബലികർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. പുലർച്ചെ തുടങ്ങിയ കർമങ്ങൾ ഉച്ചക്ക് രണ്ടരയോടെ സമാപിച്ചു. പതിനായിരത്തോളം പേർ ബലിതർപ്പണത്തിനെത്തിയതായി ഉപദേശകസമിതി പ്രസിഡൻറ് രഞ്ജിത്, സെക്രട്ടറി ടി.കെ. മനു എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story