Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂനിവേഴ്​സിറ്റി...

യൂനിവേഴ്​സിറ്റി കോളജ്​: സർവകലാശാലയുടെ പരാതികളും മുക്കി, കേസുകൾ അട്ടിമറിക്കാൻ അണിയറനീക്കം

text_fields
bookmark_border
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ അണിയറനീക്കം ശക്തം. സംഭവം അന്വേഷിക്കാൻ കേരള സർവകലാശാല പല പരാതികളും നൽകിയിട്ടും പൊലീസ് അനങ്ങിയിട്ടില്ല. ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പരാതി കൊടുത്ത സർവകലാശാലയാകെട്ട, പരീക്ഷ ക്രമക്കേടില്‍ അന്വേഷണം വേണ്ടെന്ന തീരുമാനത്തിലാണ്. ഉത്തരക്കടലാസ് കടത്തിയ സംഭവത്തിൽ ഡി.ജി.പി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും മരവിപ്പിച്ച നിലയിലാണ്. വധശ്രമക്കേസിൽ ശേഷിക്കുന്ന 11 പ്രതികളെ പിടിക്കാനും നടപടിയില്ല. ഇവർ കീഴടങ്ങിയാൽ അറസ്റ്റ് േരഖപ്പെടുത്താമെന്ന നിലപാടിലാണ് പൊലീസ്. സമരം കഴിയുകയും കോളജ് തുറക്കുകയും ചെയ്തതോടെ എസ്.എഫ്.ഐ നേതാക്കളെ കേസുകളിൽനിന്ന് രക്ഷിച്ചെടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ശിവരഞ്ജിത്തിൻെറ വീട്ടില്‍നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ പരീക്ഷ ഹാളില്‍നിന്ന് മോഷ്ടിച്ചതാണെന്നും സീല്‍ വ്യാജമാെണന്നും സ്ഥിരീകരിച്ചിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടില്ല. പരാതിയില്ലെന്നാണ് പൊലീസ് വാദം. എന്നാൽ പിടിച്ചെടുത്ത ഉത്തരക്കടലാസുകളുടെ വിവരം നല്‍കുന്നതിന് കഴിഞ്ഞ 17ന് തന്നെ കേൻറാൺമൻെറ് സ്റ്റേഷനില്‍ രജിസ്ട്രാർ കത്ത് നൽകിയിരുന്നതായി സർവകലാശാല വിശദീകരിക്കുന്നു. മറുപടിയില്‍ ഒമ്പത് ഉത്തരക്കടലാസുകളുടെ വിവരം ലഭിച്ചു. ഇൗ സാഹചര്യത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കേൻറാൺമൻെറ് പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറോട് ഇൗമാസം 22ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീല്‍ വ്യാജമായി നിര്‍മിച്ചതിനെതിരെ പ്രത്യേകപരാതിയും നല്‍കി. എന്നാൽ സർവകലാശാല പരാതി നൽകിയ കാര്യം മറച്ചുെവക്കുകയാണ് പൊലീസ്. പി.എസ്‌.സി റാങ്ക് പട്ടികയിൽ വധശ്രമക്കേസ് പ്രതികൾ ഉൾപ്പെട്ടത് സംബന്ധിച്ച പി.എസ്.സി ആഭ്യന്തര വിജിലൻസിൻെറ അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ല. സ്വന്തം േലഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story