Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2019 5:03 AM IST Updated On
date_range 11 July 2019 5:03 AM ISTകരിഓയില്‍ ഒഴിച്ചതും സ്വർണാഭരണം കവര്‍ന്നതുമായ സംഭവം; ആഴ്ചകള്‍ കഴിഞ്ഞിട്ടും തുമ്പില്ല
text_fieldsbookmark_border
നേമം: സ്റ്റേഷന്‍ പരിധിയില്‍ രണ്ടുസ്ഥലങ്ങളിലുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ അന്വേഷണം വഴിമുട്ടുന്നു. നേമം ശാന്ത ിവിള വാറുവിളാകത്ത് വീട്ടില്‍ ലതയുടെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 13ന് അർധരാത്രിയോടടുത്ത് അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയിരുന്നു. വീടിൻെറ ചുമരുകളിലും ഭിത്തിയിലും തൂക്കിയിരുന്ന ഫോട്ടോകളില്‍ കരിഓയില്‍ ഒഴിക്കുകയും ഓടുമേഞ്ഞ വീടിനുനേരേ കല്ലെറിയുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരുമാസമായിട്ടും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ജൂണ്‍ 30ന് പള്ളിച്ചലില്‍ നടന്ന മോഷണമാണ് മറ്റൊന്ന്. ഏജീസ് ഓഫിസിലെ ജീവനക്കാരനും പള്ളിച്ചല്‍ പുന്നമൂട് സ്വദേശിയുമായ സുനിലിൻെറ വീട്ടില്‍ നിന്ന് മോഷ്ടാക്കള്‍ രണ്ടര പവന്‍ സ്വർണാഭരണമാണ് കവര്‍ന്നത്. വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തുകയും നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. മോഷണവും മോഷണശ്രമങ്ങളും വർധിച്ചുവരുകയും സംഭവങ്ങളില്‍ തുമ്പുണ്ടാക്കാന്‍ പൊലീസ് പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ നേമം ഭാഗത്ത് ശക്തമായ പട്രോളിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story