Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2019 5:03 AM IST Updated On
date_range 27 Jun 2019 5:03 AM ISTവീടുകൾക്കുനേരെ ആക്രമണം: ഒരാൾ കസ്റ്റഡിയിലെന്ന് സൂചന
text_fieldsbookmark_border
കാട്ടാക്കട: മാറനല്ലൂരിൽ സഹോദരങ്ങളുടെ വീടുകൾക്കുനേരെ ആക്രമണമുണ്ടായ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. ചൊവ്വാഴ്ച പുലർച്ചയാണ് മാറനല്ലൂർ മഞ്ഞറമൂല സാഫല്യത്തിൽ ഷിബുവിൻെറയും മണ്ണടിക്കോണം ഹാപ്പി ഹൗസിൽ ടി. കുമാറിൻെറയും വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യം ചെയ്ത് വിട്ടയച്ചതായാണ് പൊലീസ് പറയുന്നത്. എന്നാൽ, മാറനല്ലൂർ സ്വദേശിയായ ഒരു യുവാവ് കസ്റ്റഡിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകാൻ പൊലീസ് തയാറായില്ല. ചൊവ്വാഴ്ച രാവിലെ 11ഒാടെ നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ സംഭവസ്ഥലം സന്ദർശിച്ചു. ആക്രമണത്തിന് വിധേയമായ ഷിബുവിൽനിന്നും കുമാറിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. രാഷ്ട്രീയപ്രേരിതമായ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു. സി.പി.എം മഞ്ഞറമൂല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുമാർ ഏതാനും മാസം മുമ്പാണ് കോൺഗ്രസിൽ ചേർന്നത്. കുമാർ പാർട്ടി വിട്ടതിൻെറ വൈരാഗ്യം കാരണം സി.പി.എം പ്രവർത്തകരാണ് അക്രമം നടത്തിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായും പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ പറഞ്ഞു. (ഫോട്ടോ അടിക്കുറിപ്പ്.... മഞ്ഞറമൂലയിൽ വീടുകൾക്കുനേരെ ആക്രമണം നടന്ന സ്ഥലത്തെത്തി ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ ഷിബുവിൽനിന്നും കുമാറിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story