Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2019 11:33 PM GMT Updated On
date_range 14 Jun 2019 11:33 PM GMTമൊബൈല്‍ റീചാര്‍ജ് ചെയ്തതിനെ ചൊല്ലി തര്‍ക്കം
text_fieldsbookmark_border
തിരുവനന്തപുരം: യുവാവിനെ ദേഹമാസകലം കട്ടിങ് െബ്ലയിഡുകൊണ്ട് കുത്തിമുറിവേല്‍പ്പിച്ച സംഭവത്തില്‍ തമിഴ്‌നാട് സ് വദേശി അറസ്റ്റില്‍. നാഗര്‍കോവില്‍ മേലെപാളയം സ്വദേശി മുജീബ് റഹ്മാനെയാണ് (24) തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഫ്ലക്‌സ് കമ്പനിയിലെ ജീവനക്കാരായിരുന്നു രാജേഷും മുജീബ് റഹ്മാനും. എന്നാല്‍, മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും കൈയില്‍ കരുതിയിരുന്ന കട്ടിങ് െബ്ലയിഡുകൊണ്ട് ഇയാള്‍ രാജേഷിൻെറ തലയിലും കഴുത്തിലും ദേഹത്തും കുത്തിമുറിവേൽപിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ രാജേഷിനെ മറ്റ് ജീവനക്കാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. 54 സ്റ്റിച്ചുകളുണ്ട്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന മുജീബ് റഹ്മാനെ സിറ്റി പൊലീസ് കമീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിൻെറ നിര്‍ദേശപ്രകാരം തമ്പാനൂര്‍ എസ്.ഐ ജിജുകുമാറും പ്രത്യേക ഷാഡോ സംഘവുമാണ് നാഗര്‍കോവിലിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് റിമാന്‍ഡ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story