Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശസ്ത്രക്രിയയിലെ...

ശസ്ത്രക്രിയയിലെ പിഴവെന്ന്​ പരാതി; യുവതിയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ പുറത്തെടുത്തു

text_fields
bookmark_border
കൊച്ചി: ചികിൽസപ്പിഴവ് ആരോപിച്ച് പരാതി നൽകിയതിനെത്തുടർന്ന് യുവതിയുടെ മൃതദേഹം പുറത്തെടുത്തു. ഭർത്താവ് നൽകിയ പരാതിയെത്തുടർന്ന് പറവൂർ സ്വദേശി വിനുവിൻെറ ഭാര്യ റിൻസിയുടെ (31) മൃതദേഹമാണ് പറവൂർ കൂട്ടുകാട് ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം ഞായറാഴ്ച എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. മേയ് 11ന് എറണാകുളം ലൂർദ് ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയെത്തുടർന്നാണ് യുവതി മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍, ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരങ്ങളില്‍ റിന്‍സിയുടെ കുടുംബാംഗങ്ങള്‍ക്ക് സംശയംതോന്നി പരാതിപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി. ഇതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഫോര്‍ട്ട്കൊച്ചി സബ്കലക്ടര്‍ ഉത്തരവിട്ടത്. 15 ദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ) കൃഷി വിജ്ഞാനകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു യുവതി. പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടതാണെന്നും അന്ന് അതിന് അവർ കൂട്ടാക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story