Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തിനുള്ള​...

കേരളത്തിനുള്ള​ മന്ത്രിസ്​ഥാനം മോദിയുടെ ഔദാര്യമെന്ന്​ബി.ജെ.പി നേതാവ്​

text_fields
bookmark_border
തൃശൂർ: കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദാര്യമാണെന് ന് ബി.ജെ.പി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. കേരളത്തിന് മന്ത്രിസ്ഥാനത്തിനും അത് ആവശ്യപ്പെടാൻ പാർട്ടി നേതൃത്വത്തിനും ധാർമിക അവകാശമില്ലെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. കേരളത്തിലുള്ളവർ മൂന്നുനേരവും മതേതരത്വം തിന്ന് വയർ നിറക്കട്ടെ. ഇവിടെ വികസനം വേണ്ട, മതേതരത്വം മതി. മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ഇടതു- വലതു മുന്നണിയും ചേർന്നാണ് കേരളത്തിൽ ബി.ജെ.പി.യെ തോൽപിച്ചത്. സംഘടിത ന്യൂനപക്ഷ വോട്ടാണ് പരാജയത്തിൻെറ മറ്റൊരു കാരണം. എൻ.ഡി.എ സ്ഥാനാർഥികളെ തോൽപിക്കാൻ ക്രൈസ്തവ സഭ ബോധപൂർവ ശ്രമം നടത്തി. വത്തിക്കാൻെറ സ്വാധീനം ഇതിനു പിന്നിലുണ്ട്. കഴിഞ്ഞ തവണ മോദി സർക്കാറിൽ നിന്ന് കോടികളാണ് ക്രൈസ്തവ സഭ നേടിയെടുത്തത്. തിരുവനന്തപുരത്ത് വിജയം ഉറപ്പായിരുന്ന കുമ്മനം രാജശേഖരനെ ഇടതു മുന്നണി ക്രോസ് വോട്ട് ചെയ്താണ് തോൽപിച്ചതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story