Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 5:03 AM IST Updated On
date_range 7 May 2019 5:03 AM ISTവധശ്രമക്കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ
text_fieldsbookmark_border
വർക്കല: രണ്ട് വധശ്രമക്കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ. വർക്കല വെട്ടൂർ ആശാൻമുക്ക് വാഴവിള വീട്ടിൽ സൈജു (23), ഇയാളുടെ കൂട്ടാളി പുളിമുക്കിൽ വട്ടവിള വീട്ടിൽ മുഹമ്മദ് (24) എന്നിവരാണ് പിടിയിലായത്. കല്ലറ പാങ്ങോട് നിന്നാണിവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ പതിവായി കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വർക്കല, പുത്തൻചന്ത, ചിലക്കൂർ, കല്ലമ്പലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പതിവായി കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിവരുന്നത് പ്രതികളായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനാണ് കഴിഞ്ഞ 16ന് ചിലക്കൂർ സ്വദേശിയായ സർജാനെ കമ്പിവടിയും ഇരുമ്പുകട്ടിയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സൈജു വേറെയും കേസുകളിലെ പ്രതിയാണ്. വർക്കല, നെടുമങ്ങാട് കോടതികളിൽ ഇരുവർക്കുമെതിരെ വാറൻറുകളും നിലവിലുണ്ട്. 2006 മേയിൽ കടകംപള്ളി സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിലും കവലയൂർ ശിവലിംഗം ആശാരിയുടെ ചെറുന്നിയൂരിലെ ഗോൾഡ് വർക്സ് സ്ഥാപനം 2013ൽ കുത്തിത്തുറന്ന് ഒന്നരകിലോ വെള്ളിയാഭരണങ്ങളും അഞ്ച് പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിലും പ്രതിയാണ് സൈജു. ഇയാളുടെ കൂട്ടാളിയാണ് മുഹമ്മദെന്നും പൊലീസ് പറഞ്ഞു. വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുരളീധരൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story