Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ത്യയുടെ ഹജ്ജ്​...

ഇന്ത്യയുടെ ഹജ്ജ്​ ക്വാട്ട 25,000 വർധിപ്പിച്ചെന്ന്​​ സൗദി ഹജ്ജ്​ മന്ത്രാലയത്തി​െൻറ​ സ്ഥിരീകരണം

text_fields
bookmark_border
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 25,000 വർധിപ്പിച്ചെന്ന് സൗദി ഹജ്ജ് മന്ത്രാലയത്തിൻെറ സ്ഥിരീകരണം ഇതോടെ ഇൗ വർഷം രണ്ട് ലക്ഷം ഇന്ത്യാക്കാർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരമൊരുങ്ങി പി.കെ സിറാജ് ജിദ്ദ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 25,000 വർധിപ്പിച്ചെന്ന് സൗദി ഹജ്ജ് മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം തീർഥാടകർക്ക് ഹജ്ജ് നിർവഹിക്കാനാവും. 1,75,000 എന്ന നിലവിലെ ഹജ്ജ് ക്വാട്ട പ്രകാരം ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥതല നടപടികൾ തുടരുകയും പുണ്യ സ്ഥലങ്ങളില്‍ തീർഥാടകര്‍ക്കാവശ്യമായ ക്രമീകരണങ്ങളടക്കം ഒരുക്കങ്ങൾ പൂര്‍ത്തിയാക്കുകയും ചെയ്തുകഴിഞ്ഞപ്പോഴാണ് വർധിപ്പിച്ച ക്വാട്ടയെ കുറിച്ചുള്ള ഒൗദ്യോഗിക സ്ഥിരീകരണം വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. അധികം വരുന്ന 25,000 പേർക്ക് കൂടി ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ജിദ്ദയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പ്രവർത്തനങ്ങൾ ആരംഭിച്ചു. അധിക ക്വാട്ടയിലെ 70 ശതമാനം തീർഥാടകരും കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലും അവശേഷിക്കുന്ന 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലുമാണ് വരിക. മക്കയിലും മദീനയിലും മറ്റ് സ്ഥലങ്ങളിലും താമസം, ഗതാഗതം തുടങ്ങി മുഴുവൻ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്ന പ്രവൃത്തികൾ ഇന്ത്യന്‍ ഹജ്ജ് മിഷൻ പൂർത്തിയാക്കുന്നതായി ജിദ്ദയിലെ ഇന്ത്യന്‍ കോൺസല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. 2018ല്‍ ഇന്ത്യക്ക് അനുവദിച്ച ക്വാട്ട 1,70,000 ആയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യപ്രകാരം 5,025 പേര്‍ക്ക് കൂടി അനുമതി നൽകിയതോടെ 1,75,025 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഹജ്ജ് ചെയ്യാനായി. ഇൗ വർഷം അത് രണ്ട് ലക്ഷമായി ഉയരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story