Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2019 5:03 AM IST Updated On
date_range 20 April 2019 5:03 AM ISTതലവിളമുക്ക്-ഈരാണിക്കോണം നിർമാണം പൂർത്തിയാകാത്ത റോഡ്
text_fieldsbookmark_border
കല്ലമ്പലം: കരവാരം പഞ്ചായത്തിലെ തലവിളമുക്ക്-ഈരാണിക്കോണം റോഡ് തകർച്ചയിൽ. റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചിട്ടും രാഷ്ട്രീയ വടംവലികൾ മൂലവും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലവും നിർമാണം നിലച്ചിട്ട് വർഷങ്ങൾ. എം.സി റോഡിനെയും ദേശീയപാതയെയും ബന്ധിപ്പിക്കാൻ കഴിയുന്ന റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഒമ്പത് മീറ്റർ വീതിയുണ്ടാക്കിയാൽ എം.പി ഫണ്ടിൽ ഉൾപ്പെടുത്താമെന്ന് അധികൃതർ പറഞ്ഞതനുസരിച്ച് നാട്ടുകാർ ഏകമനസ്സോടെ ഭൂമി വിട്ടുനൽകി ഒമ്പത് മീറ്റർ വിസ്തൃതിയുണ്ടാക്കി. എം.പി ഫണ്ടിൽനിന്ന് 30 ലക്ഷം അനുവദിച്ചെന്ന് പറഞ്ഞ് 2008ൽ റോഡിൻെറ ഉദ്ഘാടനം എം.പി തന്നെ നിർവഹിക്കുകയും ചെയ്തു. എന്നാൽ, നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് നാട്ടുകാരുടെ നിരന്തര സമ്മർദങ്ങൾക്കൊടുവിൽ എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് നിർമാണം പുനരാരംഭിച്ചെങ്കിലും നാലാം വാർഡിൻെറ ഭാഗമായ ഈരാണിക്കോണം ഏതുക്കാട് വരെയുള്ള 400 മീറ്റർ റോഡ് നിർമാണം നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story